ദേശീയപാത വികസനം: ചേർത്തല മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ അടിപ്പാതയ്ക്ക് അനുമതി
Sunday, August 25, 2024 11:27 PM IST
ചേർത്തല: ദേശീയപാത - 66 വികസനവുമായി ബന്ധപ്പെട്ട് ചേർത്തല മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ അടിപ്പാതകൾക്ക് അനുമതി ലഭിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. ചേർത്തല തങ്കി കവല, തിരുവിഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത അംഗീകരിച്ച് പ്രാരംഭ നടപടികൾ ആരംഭിച്ചു.

ആദ്യഘട്ടത്തിൽ ഇവിടങ്ങളിൽ അടിപ്പാതയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല. തുടർന്ന് വിഷയത്തിൽ ഇടപെട്ട മന്ത്രി പി. പ്രസാദ് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെയും അന്നത്തെ സഹമന്ത്രി വി.കെ. സിംഗിനും നിവേദനം നല്കിയിരുന്നു.

റെയിൽവേ സ്റ്റേഷനു മുൻപിൽ അടിപ്പാതയ്ക്കു റെയിൽവേ സ്ഥലം അനുവദിക്കാത്തതിനാൽ നിലവിൽ അനുമതി ലഭിച്ചിട്ടില്ല. അതിനായി ശ്രമം നടക്കുന്നതായി മന്ത്രി പറഞ്ഞു.


ചേർത്തല പോലീസ് സ്റ്റേഷനു സമീപമുള്ള ഹൈവേ പാലം കാലപ്പഴക്കംകൊണ്ടും വെള്ളം ഒഴുകിപ്പോകുന്നതിനു സൗകര്യമില്ലാത്തതുകൊണ്ടും നിലവിൽ ഉള്ളതിൽനിന്നും ഉയർത്തിപ്പ ണിത പാലത്തിനു കീഴിലൂടെ അടിപ്പാത അനുവദിക്കണമെന്നും മന്ത്രി ആവശ്യപെട്ടിരുന്നു.

ഇതും അംഗീകരിക്കപ്പെട്ടതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. ദേശീയപാത ഒഴിവാക്കി ആലപ്പുഴയിലേക്ക് യാത്ര സുഗമമാക്കുന്നതിന് ഈ റോഡുകൾ വികസിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും ഇതോടെ ചേർത്തല നഗരപരിധിയിൽ കാർത്യായനി ജംഗ്ഷൻ, അർത്തുങ്കൽ റോഡ്, ഹൈവേ പാലം, എക്സറേ ജംഗ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത ലഭ്യമാകുമെന്നും മന്ത്രി പി. പ്രസാദ് അറിയിച്ചു.