കായംകുളം ദേശീയപാത നിർമാണം: എൽഡിഎഫിന്‍റെ വാദം പാരിഹാസ്യം യുഡിഎഫ്
Sunday, August 25, 2024 11:27 PM IST
കായംകുളം: ദേശീയപാതാ നിര്‍മാണത്തില്‍ വിശദപദ്ധതി രേഖ ഡിപിആര്‍ തയാറാക്കി നല്‍കിയത് 2020 സെപ്റ്റംബറിലാണ് ഈ കാലയളവില്‍ എംപി, എംഎല്‍എ നഗരസഭ ഭരണം എല്ലാം കയ്യാളിയത് സിപിഎം ആണെന്നും ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്‍റെ വാദം പാരിഹാസ്യമാണെന്നും യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി. ദേശീയ പാത അഥോറിറ്റി വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി എംഎല്‍എതന്നെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഉയരപ്പാത ആവശ്യവുമായി ജനകീയ സമരസമിതിയുടെ പേരില്‍ നടക്കുന്നസമരത്തോട് മുഖം തിരിഞ്ഞുനിന്ന എല്‍ഡിഎഫ് ഇപ്പോള്‍ നടത്തുന്ന സമരം ആര്‍ക്കെതിരെയാണെന്ന് വ്യക്തമാക്കണം. ഇതിനുത്തരവാദികളായ അന്നത്തെ എംപിക്കെതിരെയാണോ എംഎല്‍എയ്‌ക്കെതിരേയാണേ നഗരസഭയ്ക്ക് എതിരായാണോ സമരം ചെയ്യുന്നത്.
ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്ത ഇടത് മുന്നണി കായംകുളത്തെ ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടതിലുള്ള ജാള്യത മറക്കാനാണ് ഇപ്പോള്‍ സമരവുമായി രംഗത്തുവന്നിട്ടുള്ളത്. ഉയരപ്പാതഎന്ന ആവശ്യം ഉന്നയിക്കാന്‍പോലും ഇടതുമുന്നണി തയാറായിട്ടില്ല. ഇടപെടേണ്ട സമയത്ത് ഇടപെടാതിരിക്കുകയും ജനങ്ങള്‍ തങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാതിരിക്കുകയും ചെയ്ത ജനപ്രതിനിധികള്‍ കായംകുളത്തെ പൊതുസമൂഹത്തോടു കടുത്ത അനീതിയാണ് കാട്ടിയതെന്നും യുഡിഎഫ് ആരോപിച്ചു.


കെ.സി. വേണുഗോപാല്‍ എംപി ഉയരപ്പാതക്കായി നടത്തുന്ന ശക്തമായ ഇടപെടലുകളെ തുരങ്കംവയ്ക്കാനാണ് എത്രയും വേഗം ദേശീയപാതയുടെ പണി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യവുമായി എംഎല്‍എ രംഗത്തിറങ്ങിയിട്ടുള്ളത്. ഉയരപ്പാതയ്ക്കായി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകളില്‍ കയറി അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കാന്‍ പോലീസിന് ഒത്താശ നല്‍കിയവര്‍ ഇപ്പോള്‍ ദേശീയപാത വിഷയത്തില്‍ സമരം ചെയ്യാനിറങ്ങിയത് ജനങ്ങളെ കബളിപ്പിക്കുവാനുള്ള ചെപ്പടി വിദ്യയാണന്നും യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എ. ഇര്‍ഷാദ്, കണ്‍വീനര്‍ എ.എം കബീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ ടി. സൈനുലാബ്ദീന്‍, ചിറപ്പുറത്ത് മുരളി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.