കായംകുളത്ത് ഉയരപ്പാത: സമരസമിതിയുടെ പിന്നിൽ രാഷ്‌ട്രീയലക്ഷ്യം: എൽഡിഎഫ്
Sunday, August 25, 2024 11:27 PM IST
കായംകുളം: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കു മതിയായ യാത്രാസൗകര്യത്തിനായി കേന്ദ്രസർക്കാർ നൽകിയ ഉറപ്പ് പാലിക്കണമെന്ന് എൽഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉയരപ്പാത നിർമിക്കണമെന്ന ആവശ്യമായി സമരരംഗത്തുള്ള സമരസമിതിക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി കായംകുളത്തെ ജനങ്ങൾക്കു റോഡ് ക്രോസ് ചെയ്ത് പരസ്പരം യാത്രചെയ്യാൻ മതിയായ സൗകര്യം ഉറപ്പുവരുത്തണമെന്നാണ് തുടക്കം മുതൽ എൽഡിഎഫിന്‍റെ നിലപാട്. ഇതിന്‍റെ ഭാഗമായി ഒഎൻകെ ജംഗ്ഷനിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് പുല്ലുകുളങ്ങരയിൽ ജനകീയ സമരസമിതിയുടെ രൂപീകരണ ഘട്ടം മുതൽ എൽഡിഎഫ് ഈ ആവശ്യത്തോടൊപ്പം നിൽക്കുകയാണ്.

ജനകീയസമരസമിതിയുടെ ചെയർമാനായി സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ എൻ. സജീവനും പ്രവാസി കോൺഗ്രസ് നേതാവായ ദിനേശ് ചന്ദന കൺവീനറുമായി പ്രവർത്തിച്ചു. ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിൽ യു. പ്രതിഭ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ എംപി ആയിരുന്ന എ.എം. ആരിഫും, യു. പ്രതിഭ എംഎൽഎയും കായംകുളം നഗരസഭയും കേന്ദ്രമന്ത്രിക്കും ദേശീയപാത അഥോറിറ്റിക്കും കത്തു നൽകുകയും നിരന്തരമായി ഇടപെടുകയും ചെയ്തു. തുടർന്ന് എ.എം. ആരിഫിന്‍റെ നേതൃത്വത്തിൽ 2024 ഫെബ്രുവരി മൂന്നിന് കളക്ടറുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും, ദേശീയപാത അഥോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, സമരസമിതി പ്രതിനിധികളും പങ്കെടുത്തിരുന്നു.

ഈ യോഗത്തിൽ ഒഎ കെ ജംഗ്ഷനിൽ അടിപ്പാത നിർമിക്കാൻ തീരുമാനിച്ചതായി ദേശീയപാതാ അഥോറിറ്റി അറിയിച്ചു. ഇതിനിടയിൽ അടിപ്പാത നിർമാണ ആവശ്യക്കമ്മിറ്റി ഇല്ലാതാകുകയും എലിവേറ്റഡ് പാലം വേണമെന്ന് ആവശ്യപ്പെട്ട് പുതിയ സമരസമിതി രംഗത്തുവരികയും ചെയ്തു. ഈ ആവശ്യത്തെയും അംഗീകരിച്ച് കൊണ്ട് എ.എം. ആരിഫും എംഎൽഎയും നഗരസഭയും കേന്ദ്രത്തിനു കത്തു നൽകി.


ഇതിന്‍റെ ഭാഗമായി കായംകുളത്ത് ഫ്ലൈ ഓവർ നിർമിക്കുന്നത് പരിഗണിക്കാമെന്ന് 2023 ജൂലൈ 28ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി മറുപടി കത്തു ജനപ്രതിനിധികൾക്കു നൽകുകയും ചെയ്തു. പാർലെന്‍റ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സമരസമിതിയെ ഒരു വിഭാഗം ഹൈജാക് ചെയ്തു. തുടർന്ന് യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി സമരസമിതിയെ ഉപയോഗിക്കുന്നതാണ് കണ്ടത്.

സമരസമിതിയിലെ മറ്റൊരു വിഭാഗം ബിജെപിക്ക് അനുകൂലമായും സമീപനം സ്വീകരിച്ചു. ഇപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം സമരം കൈക്കലാക്കി. കേന്ദ്ര സർക്കാരിനെതിരായ ദേശീയപാതാ സമരം പോലീസുമായുള്ള ഏറ്റുമുട്ടലാക്കി രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. ഇപ്പോൾ നിലവിലെ എംപിയെ ന്യായീകരിച്ച് എംഎൽഎയെയും നഗരസഭയെയും ആക്രമിക്കാനാണ് സമരസമിതിയിലെ ഒരു വിഭാഗം ശ്രമിക്കുന്നത്.

ദേശീയപാതയുടെ ആദ്യ ഡിപിആറിൽ ടെക്സ്മോ ജംഗ്ഷൻ മുതൽ ഷെഹിദാർ പള്ളിവരെയുണ്ടായിരുന്ന ആകാശപാത നിർദേശം അട്ടിമറിക്കപ്പെടുമ്പോൾ കെ.സി. വേണുഗോപാലാണ് എംപി എന്നുള്ള വിവരം ബോധപൂർവം ഇക്കൂട്ടർ മറച്ചുവയ്ക്കുകയാണ്. ഇതിനുത്തരവാദി ആര് എന്നുള്ളത് കെ.സി. വേണുഗോപാൽ എംപി വ്യക്തമാക്കണം. ജനങ്ങൾക്കു മതിയായ യാത്രാസൗകര്യം ഉറപ്പുവരുത്തണം എന്നും കേന്ദ്രം നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.

എൽഡിഎഫ് നേതാക്കളായ കെ.എച്ച്. ബാബുജാൻ, എ. ഷാജഹാൻ, എസ്. നസിം, ബി. അബിൻഷാ, ലിയാക്കത്ത് പറമ്പിൽ, സക്കീർ മല്ലഞ്ചരി, കെ. മോഹനൻ, ഡോ. സജു ഇടയ്ക്കാട്, സലിം മുരുക്കുംമൂട്, ജയറാം എന്നിവർ യോഗത്തിൽ പങ്കെടുത്തു.