മാലിന്യ നിക്ഷേപം: പ്രദേശവാസികൾ പകർച്ചവ്യാധി ഭീഷണിയിൽ
Sunday, August 25, 2024 4:43 AM IST
ചെങ്ങന്നൂര്‍: ചെറിയനാട്, ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷന്‍ വക സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവ് സംഭവമായിരിക്കുകയാണ്. ഇതുമൂലം കൊതുകിന്‍റെയും ഈച്ചയുടെയും ശല്യം രൂക്ഷമായതിനാല്‍ പ്രദേശം പകര്‍ച്ചവ്യാധിഭീഷണിയിലാണ്. ചെറിയനാട് പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡില്‍ റെയില്‍വേ സ്റ്റേഷന് തെക്കുള്ള സബ് വേയിലാണ് ഹോട്ടല്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ചാക്കില്‍ തള്ളുന്നത്.

ഈ വാര്‍ഡിലാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കേരളത്തില്‍ ആദ്യമായി അയല്‍ സഭകള്‍ രൂപികരിക്കുകയും ഇവിടെയുള്ള വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നു പ്ലാസ്റ്റിക് ശേഖരിച്ച് ഇരവിപേരൂര്‍ കളക്ഷന്‍ സെന്‍ററില്‍ എത്തിച്ചിരുന്നത്. അങ്ങനെ കേരളത്തിന് തന്നെ മാതൃകയായ വാര്‍ഡിലാണിപ്പോള്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത്.

ഇതില്‍ പ്രതിഷേധിച്ച് ഗ്രാമ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിന് ചെറിയനാട് റെയില്‍വേ സ്റ്റേഷനു സമീപം പ്രതിഷേധയോഗം കൂടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ കാടുപിടിച്ചു കിടക്കുന്ന റെയില്‍വേ വക സ്ഥലത്തും പുറമ്പോക്കിലും സ്വകാര്യഭൂമിയിലുമൊക്കെ മാലിന്യകൂമ്പാരമാണ്.


റെയില്‍വേ അടിപ്പാത മുതല്‍ പുത്തന്‍വീട്ടില്‍പടി വരെ നീളുന്ന റോഡിന്‍റെ അരികില്‍ മാലിന്യത്തിന്‍റെ ദുര്‍ഗന്ധം കാരണം മൂക്കുപൊത്താതെ ഇരുവഴിയുള്ള യാത്ര അസാധ്യമാണ്. മാലിന്യം തള്ളരുത് എന്നുകാണിച്ച് നഗരസഭ വച്ച ബോര്‍ഡിനു ചുവട്ടിലും മാലിന്യങ്ങളാണ്. ദുര്‍ഗന്ധം സഹിച്ചു മടുത്ത പുത്തന്‍തെരുവ് റസിഡന്‍റ്സ് അസോസിയേഷന്‍ മുന്‍പ് ഇവിടെ സിസിടിവി കാമറ സ്ഥാപിച്ചിരുന്നു.

കാമറ പ്രവര്‍ത്തിച്ചിരുന്ന സമയത്തു നിലച്ച മാലിന്യം തള്ളല്‍ പിന്നീട് പൂര്‍വാധികം ശക്തിയിലായി. പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്ന സാമൂഹ്യവിരുദ്ധരെ കണ്ടത്താന്‍ സിസിടിവി കാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ച് അധികൃതര്‍ സത്വര നടപടി കൈക്കൊള്ളണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.