മുക്കുപണ്ടയം പണയം വച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
Sunday, May 5, 2024 10:58 PM IST
പന്തളം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ എത്തിയ യുവാവ് പന്തളം പോലീസിന്‍റെ പിടിയിലായി. പന്തളം കാരയ്ക്കാട് സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ പന്തളം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പന്തളം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബികെപി കമര്‍ഷ്യല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് ഇയാള്‍ ബ്രാഞ്ച് മാനേജര്‍ മേഘമോഹനെ സമീപിച്ചത്.

തുടര്‍ന്ന് 39,000 രൂപ കൈപ്പറ്റിയശേഷം സ്ഥലംവിട്ടു. ഇന്നലെ വൈകുന്നേരം ഇതേസമയം രണ്ടാം പ്രതി അപ്പുവുമൊപ്പം എത്തിയ അനീഷ്, തന്‍റെ സഹോദരന്‍ വിജേഷിന്‍റെ ആധാര്‍ കാര്‍ഡ് കാട്ടിയശേഷം തലേദിവസം കൊണ്ടുവന്ന അതേ ഫാഷനിലും തൂക്കവും സ്വര്‍ണനിറത്തിലുള്ള മുക്കുപണ്ടമായ വള പണയം വയ്ക്കാന്‍ ശ്രമിച്ച് ആള്‍മാറാട്ടം നടത്തുകയും ചെയ്തു.സംശയം തോന്നിയ മാനേജ‍ർ പന്തളം പോലീസില്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു, തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

രണ്ടാമത്തെ കേസില്‍ അനീഷ് ഒന്നാം പ്രതിയും കുരമ്പാല സ്വദേശി ശ്യാം രണ്ടാം പ്രതിയുമാണ്. രണ്ട് പ്രതികളും കൂടി കഴിഞ്ഞവര്‍ഷം 27ന് രാവിലെ 11 ഓടെ കുരമ്പാലയിലുള്ള വിസ്മയ ഫിനാന്‍സിലെത്തി ഇതേരീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. 12 ഗ്രാം തൂക്കം വരുന്ന സ്വര്‍ണനിറത്തിലുള്ള മാല പണയം വച്ച് 55,000 രൂപയും, രണ്ട് ദിവസം കഴിഞ്ഞെത്തി പത്തും ആറും ഗ്രാം തൂക്കമുള്ള രണ്ട് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി 75,000 രൂപയും കൈപ്പറ്റി. രണ്ടുതവണയും വിജേഷിന്‍റെ ആധാര്‍ കാര്‍ഡുമായാണ് സംഘം എത്തിയത്. തട്ടിപ്പ് മനസിലാക്കിയ സ്ഥാപന ഉടമ റോയ് ബാന്‍ അന്ന് പോലീസില്‍ വിവരം അറിയിച്ചിരുന്നു. ഇന്നലെ അറസ്റ്റിലായ അനീഷിനെ റോയ് ബാനെ കാണിച്ച് തിരിച്ചറിയുകയും തുടര്‍ന്ന് രണ്ടാമത്തെ കേസ് എടുക്കുകയുമായിരുന്നു.

രണ്ടു കേസിലെയും ബാക്കി രണ്ട് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.