പ്രസവാനന്തര ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവം: ചികിത്സാപ്പിഴവില്ലെന്ന റിപ്പോര്‍ട്ടിനെതിരേ ബന്ധുക്കള്‍
Sunday, May 5, 2024 2:30 AM IST
അമ്പലപ്പുഴ: പ്രസവാനന്തര ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവില്ലെന്ന ആശുപത്രിയിലെ ആഭ്യന്തര അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിനെതിരേ യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്. പുറക്കാട് പഞ്ചായത്ത് നാലാം വാര്‍ഡ് കരൂര്‍ തൈവേലിക്കകം വീട്ടിൽ ഷിബിന (31) മരിച്ച സംഭവത്തിലാണ് അന്വേഷണ റിപ്പോര്‍ട്ടിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തയാറാകുന്നതെന്നു ഭര്‍ത്താവ് അന്‍സാര്‍ പറഞ്ഞു.

ആശുപത്രിയിലെ സര്‍ജറി വിഭാഗം മേധാവി ഡോ. സജികുമാര്‍ ചെയര്‍മാനായ ആഭ്യന്തര അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തില്‍ തിങ്കളാഴ്ചയാണ് അന്വേഷണത്തിനു തുടക്കം കുറിച്ചത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മെറിയം വര്‍ക്കി നിര്‍ദേശിച്ച ഡോക്ടര്‍മാരുടെ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ ചികിത്സാ പിഴവ് ഇല്ലെന്ന വിവരമാണ് ലഭ്യമാകുന്നത്. ആശുപത്രി ജീവനക്കാര്‍‌, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍നിന്ന് സംഘം ശേഖരിച്ച വിവരങ്ങള്‍ ആസ്പദമാക്കിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കേസ് ഷീറ്റ് പോലീസിന്‍റെ കൈവശമായതിനാല്‍ അതുമായി ബന്ധപ്പെട്ട് സംഘത്തിന് അന്വേഷണം നടത്താനായിട്ടില്ല.

ഞായറാഴ്ച ഉച്ചയ്ക്ക് 1.50 നാണ് ഷിബിന ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പ്രസവാനന്തരം ആരോഗ്യസ്ഥിതി വഷളായ ഷിബിന 33 ദിവസമാണ് ഇവിടെ ചികിത്സയില്‍ കഴിഞ്ഞത്. ചികിത്സാ പിഴവാണ് ഷിബിനയുടെ മരണത്തിനു കാരണമെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ ബഹളംകൂട്ടിയിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു പ്രിന്‍സിപ്പല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാപ്പിഴവും മൂലമാണ് ഷിബിന മരിക്കാനിടയായതെന്ന് അന്‍സാര്‍ പറഞ്ഞു. ചികിത്സാപ്പിഴവില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വീണ്ടും മുഖ്യമന്ത്രി, ആരോഗ്യവകുപ്പു മന്ത്രി എന്നിവര്‍ക്കു പരാതി നല്‍കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അന്‍സാര്‍ പറഞ്ഞു.