ആളില്ലാതിരുന്ന വീട്ടില്‍ മോഷണം; വാതിലുകളും അലമാരകളും തകര്‍ത്തു
Tuesday, April 30, 2024 11:20 PM IST
ചേര്‍ത്തല: വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്ന സമയം‍ മോഷണം. ദേശീയപാതയോരത്തു വയലാര്‍കവലയില്‍ പട്ടണക്കാട് പഞ്ചായത്തിലുള്‍പ്പെട്ട രവിമന്ദിരത്തില്‍ ജ്യോതിമോളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിന്‍റെ പിന്നിലെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വീട്ടിലെ മുറികളുടെയും അലമാരകളുടെയും ഷെല്‍ഫുകളുടെയും പൂട്ടുകള്‍ തകര്‍ത്ത് സാമഗ്രികളെല്ലാം വാരിവലിച്ചിടുകയും ഉപകരണങ്ങളെല്ലാം അലങ്കോലമാക്കിയിരിക്കുകയുമാണ്. പലമുറികളിലുള്ള നാല് അലമാരകളും ഇത്തരത്തില്‍ തകര്‍ത്തു അരിച്ചുപെറുക്കി പരിശോധിച്ചിട്ടുണ്ട്. എല്ലാ മുറികളുടെയും വാതിലുകളുടെ പൂട്ടുകളും വാതിലും തകര്‍ത്തിട്ടുണ്ട്.

സ്വര്‍ണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ പരിശോധന നടത്തിയാലേ നാശനഷ്ടം കണക്കാക്കാനാകുകയുള്ളൂ. സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും തകര്‍ത്തിട്ടുണ്ടെന്നാണ് വിവരം. മോഷ്ടക്കള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച ഇവരുടെ ബന്ധു വീട്ടിലെത്തിയപ്പോള്‍ ജനല്‍ തുറന്നു കിടക്കുന്നതു കണ്ടാണ് എറണാകുളത്തുള്ള ബന്ധുക്കളെ അറിയിച്ചത്.

തുടര്‍ന്നു പട്ടണക്കാട് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസെത്തി പരിശോധനകള്‍ നടത്തി. വീട്ടുകാര്‍ കുറച്ചുനാളുകളായി മകള്‍ക്കൊപ്പം എറണാകുളത്തായിരുന്നു താമസം. പട്ടണക്കാട് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.