അന്വേഷണ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് താനൂർ അന്വേണ കമ്മീഷൻ ചെയർമാൻ
Tuesday, April 30, 2024 11:20 PM IST
ആലപ്പുഴ: കായൽ ദുരന്തങ്ങൾ ഒഴിവാക്കാൻ സമഗ്രമായ നിർദേശങ്ങളോടുകൂടിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് നൽകുമാന്ന് താനൂർ അന്വേണ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് വി.കെ. മോഹനനൻ പറഞ്ഞു.

വേമ്പനാട്ട് കായലിൽ കഴിഞ്ഞ ദിവസം മുങ്ങിയ ഹൗസ് ബോട്ട് പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേ ഹം. വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞുവരികയാണ്. നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടും കമ്മീഷനു മുന്നിൽ അഭിപ്രായം പറയാൻ പൊതുജനങ്ങൾ തയാറാകുന്നില്ല. ഓപ്പൺ സിറ്റിംഗ് 27ന് ആരംഭിച്ചു. അടുത്തമാസം മൂന്നിന് അടുത്തസിറ്റിംഗ് താനൂരിൽ നടക്കും.

ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ ഇതര ജലയാനങ്ങൾ കായൽ സവാരിക്കിടെ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണം എൻഫോഴ്സ് സംവിധാനത്തിന്‍റെ കുറവാണ്. ലൈസൻസ്, ഫിറ്റ്നസ് എന്നിവയില്ലാത്ത ബോട്ടുകൾ സർവീസ് നടത്തുന്നത് കണ്ടെത്തുന്നതിന് മാതിയായ എൻഫോഴ്സ് സംവിധാനമില്ല.

സംസ്ഥാനത്തെ വരുമാന സ്രോതസായ ടൂറിസം മേഖല പുരോഗതിയിലേക്കു കുതിക്കണമെങ്കിൽ സഞ്ചാരികൾക്ക് സുരക്ഷിതവും വിശ്വാസവുമുള്ള സംവിധാനങ്ങൾ ഉണ്ടാവണം. നിലവിലുള്ള ബോട്ടുകൾക്കു പകരം കൂടുതൽ വാട്ടർ മെട്രോ ബോട്ടുകൾ നീറ്റിലിറക്കിയാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ഇതിനാവശ്യമായ നിർദേശങ്ങൾ താനൂർ അന്വേണ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

അഞ്ചു കാര്യങ്ങളാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതിനായി ജില്ലകൾ തോറും കമ്മീഷൻ സിറ്റിംഗ് നടത്തും. കുമരകം, തേക്കടി, തട്ടേക്കാട് ഉൾപ്പെടെയുള്ള ദുരന്തങ്ങളുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് എത്രമാത്രം നടപ്പാക്കിയെന്നത് ഉൾപ്പെടെയുള്ള സമഗ്രമായ റിപ്പോർട്ടായിരിക്കും സമർപ്പിക്കുക. എപ്പോൾ കൊടുക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജസ്റ്റീസ് വി.കെ. മോഹനനൻ പറഞ്ഞു.