മൃതദേഹത്തിന് കാവൽ നിന്ന പോലീസ് ഉദ്യോഗസ്ഥനു മർദനം; മൂന്നുപേർ അറസ്റ്റിൽ
Wednesday, August 28, 2024 2:40 AM IST
റാന്നി: വെട്ടേറ്റു മരിച്ച പച്ചക്കറി വ്യാപാരിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രി മോർച്ചറിയിൽ ഡ്യൂട്ടിക്ക് നിന്ന പോലീസുദ്യോഗസ്ഥനെ മർദിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. റാന്നി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ലിജുവിനാണ് മദ്യപിച്ചെത്തിയ യുവാക്കളിൽ നിന്നു മർദനമേറ്റത്. റാന്നി മുണ്ടപ്പുഴ സ്വദേശികളായ പുതുശേരിൽ വിഷ്ണു (29), കരുണാലയം വീട്ടിൽ കെ. എസ്. ശ്രീജിത്ത്‌(35), കീക്കാവിൽ അർജുൻ (20) എന്നിവരെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി അങ്ങാടി എസ്ബിഐ ശാഖയ്ക്കു സമീപമുള്ള പച്ചക്കറി വ്യാപാരസ്ഥാപനത്തിൽ അടിപിടി നടക്കുന്നതറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സംഘം അന്വേഷണത്തിന്‍റെ ഭാഗമായി റാന്നി മാർത്തോമ്മ ആശുപത്രിയിൽ എത്തിയപ്പോൾ സ്ട്രെക്ചറിൽ കണ്ട മൃതദേഹത്തിനു കാവലായി പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു.

രാത്രി 11.30ഓടെ പിക്കപ്പ് വാനിൽ പോലീസിനെ അസഭ്യം പറഞ്ഞുകൊണ്ട് ഒരു സംഘം മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി.ഇവർ മരിച്ചയാളുടെ ബന്ധുക്കൾ ആകുമെന്ന് കരുതിയ ലിജു, ബഹളം വയ്ക്കാതിരുന്നാൽ മൃതദേഹം കാണിക്കാമെന്നു പറഞ്ഞു. തുടർന്ന് മൃതദേഹം കണ്ട ശേഷം, പോലീസ് പ്രതിയെ പിടിക്കാത്തത് എന്താടാ എന്നാക്രോശിച്ചുകൊണ്ട് അസഭ്യം വിളിച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.


ആക്രമണം തടയാൻ ശ്രമിച്ച ലിജുവിന് പരിക്കേറ്റു. വിവരമറിഞ്ഞു സ്റ്റേഷനിൽനിന്നു കൂടുതൽ പോലീസ് എത്തി സംഘത്തെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ലിജുവിന്‍റെ മൊഴിപ്രകാരം ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

വ്യാപാരികൾക്ക് സുരക്ഷ ഉറപ്പാക്കണം

റാന്നി: രാത്രി വൈകിയും പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.

വ്യാപാരികളുടെ സുരക്ഷയെക്കരുതി പോലീസിന്‍റെ പട്രോളിംഗ് റാന്നി ടൗണിൽ ശക്തമാക്കണം. അങ്ങാടിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ പച്ചക്കറി വ്യാപാരി അനിൽ മരിക്കാനിടയായ സംഭവത്തിൽ യോഗം അനുശോചിച്ചു. പ്രസിഡന്‍റ് സി.വി. മാത്യു അധ്യക്ഷത വഹിച്ചു.