സാലറി ചലഞ്ച് : ജില്ലാ കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധം
Wednesday, August 28, 2024 2:40 AM IST
പത്തനംതിട്ട: സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർബന്ധിത സർക്കുലർ പിൻവലിച്ച് താത്പര്യമുള്ള ജീവനക്കാരിൽ നിന്നു മാത്രം സമ്മതപത്രം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ സംഘ് പ്രതിഷേധം സംഘടിപ്പിച്ചു.

സാലറി ചലഞ്ചിൽ സംഭാവന നൽകുന്നവർ മാത്രം സമ്മതപത്രം നൽകിയാൽ മതിയെന്ന സർക്കാർ ഉത്തരവിനു വിരുദ്ധമായി പത്തനംതിട്ട എഡിഎം പുറപ്പെടുവിച്ച സർക്കുലറിൽ എല്ലാ ജീവനക്കാരും സമ്മത പത്രം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധത്തെത്തുടർന്ന് പുതിയ സർക്കുലർ ഇറക്കാമെന്ന് എഡിഎം ഉറപ്പ് നൽകിയതിനാൽ പ്രതിഷേധം അവസാനിപ്പിച്ചു.


അഞ്ചു ദിവസത്തെ ശമ്പളത്തിൽ കുറഞ്ഞ തുക സ്വീകരിക്കില്ലെന്ന സർക്കാരിന്‍റെ നിർബന്ധിത സാലറി ചലഞ്ചിൽ ജീവനക്കാർ സഹകരിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ സർക്കാരിന്‍റെയും ഭരണാനുകൂല സംഘടനകളുടെയും പ്രീതി നേടിയെടുക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള ചട്ട വിരുദ്ധ നടപടി നടത്തിയിരിക്കുന്നതെന്ന് എൻജിഒ സംഘ് ഭാരവാഹികൾ കുറ്റപ്പെടുത്തി.

കളക്ടറേറ്റിൽ നടത്തിയ പ്രതിഷേധതത്തിന് ജില്ലാ പ്രസിഡന്റ്‌ എൻ. ജി. ഹരീന്ദ്രൻ, ജില്ലാ സെക്രട്ടറി എം. രാജേഷ്, വൈസ് പ്രസിഡന്‍റ് എ. ജി. രാഹുൽ ജോയിന്‍റ് സെക്രട്ടറി എൻ. രതീഷ് എന്നിവർ നേതൃത്വം നൽകി.