കൊടുമണ്ണിൽ കോൺ‌ഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്നു: ഡിസിസി പ്രസിഡന്‍റ്
Wednesday, August 28, 2024 2:40 AM IST
കൊടുമണ്‍: കോണ്‍ഗ്രസ് ഭവന്‍ പുറമ്പോക്കിലാണെന്നു പ്രചരിപ്പിക്കുകയും കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സിപിഎം നടപടി ഹീനവും അപഹാസ്യവുമാണെന്ന് ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍.

കൊടുമണ്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിനെതിരേ കൈയേറ്റ ആരോപണം ഉയർന്നപ്പോൾ അതു മറച്ചുവയ്ക്കാനാണ് കോൺഗ്രസ് ഓഫീസിനു നേരെ വ്യാജ പ്രചാരണം അഴിച്ചുവിട്ടതെന്ന് ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.


‌മണ്ഡലം പ്രസിഡന്‍റ് അനില്‍ കൊച്ചുമൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. കെ. ശിവദാസന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, സഖറിയ വര്‍ഗീസ്, എം.ജി. കണ്ണന്‍, എ.കെ. ലാലു, എ. വിജയന്‍നായര്‍, ബിജു ഫിലിപ്പ്, മഞ്ജു വിശ്വനാഥ്, അങ്ങാടിക്കല്‍ വിജയകുമാര്‍, ജോണ്‍സണ്‍ മാത്യു, കെ.പി. ബിജുലാല്‍, പ്രകാശ് ടി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.