മലയാലപ്പുഴ സഹകരണ സംഘത്തിൽ ക്രമക്കേട്
Wednesday, August 28, 2024 2:40 AM IST
സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: സിപിഎം ഭരണത്തിലുള്ള മലയാലപ്പുഴ സര്‍വീസ് സഹകരണ സംഘത്തില്‍ വന്‍ ക്രമക്കേട്. ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ഗ്രൂപ്പ് ഓഡിറ്റിംഗില്‍ കണ്ടെത്തിയിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിരമിക്കുന്ന സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു തടിതപ്പാനുള്ള ശ്രമത്തിൽ ഭരണസമിതി.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗംകൂടിയായ സെക്രട്ടറി ഷാജിയെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സെക്രട്ടറി വിരമിക്കുന്നതോടെ സംഘത്തിന് വരുന്ന സാമ്പത്തികബാധ്യതയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കൂടി പങ്കാളിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് കണ്ടാണ് തിരക്കിട്ട് ഓഡിറ്റിംഗ് നടത്തി നടപടി സ്വീകരിച്ചത്.

അതീവ രഹസ്യമാക്കി വച്ചിരുന്ന നടപടി പുറത്തായതോടെ സിപിഎം നേതൃത്വം വെട്ടിലായി. ഇതേത്തുടർന്ന് അടിയന്തര ഭരണസമിതി യോഗം ഇന്നലെ ചേർന്നു. ക്രമരഹിതമായും വഴിവിട്ടും നല്‍കിയ വായ്പയാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പലപ്പോഴായി നടന്നിട്ടുള്ള ക്രമക്കേടുകള്‍ ഭരണ സമിതിയുടെ അറിവോടെയാണെന്നും സൂചനയുണ്ട്.

വർഷങ്ങളായി എൽഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലുള്ളത് സിപിഎമ്മിന്റെയും സിപിഐയുടെയും പ്രതിനിധികളാണ്. സിഐടിയു നേതാവ് ജയപ്രകാശാണ് നിലവിലെ ബാങ്ക് പ്രസിഡന്‍റ് സ്ഥിര നിക്ഷേപത്തില്‍ നിന്നും അല്ലാതെയും നിരവധി പേര്‍ക്ക് വഴിവിട്ടു വായ്പ നല്‍കിയതായി ഗ്രൂപ്പ് ഓഡിറ്റിംഗില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. 70 ലക്ഷത്തിന്‍റെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പറയുന്നതെങ്കിലും ഒരു കോടിയോളം വരുമെന്നാണ് സൂചന.

കംപ്യൂട്ടർ സോഫ്റ്റ്‌വേറിലും തിരിമറി, അറിഞ്ഞില്ലെന്നു നടിച്ച് സഹകരണ വകുപ്പ്

കംപ്യൂട്ടര്‍ സോഫ്റ്റ്‌വേറില്‍ തിരുത്തലുകളും തിരിമറിയും നടത്തിയിട്ടുണ്ട്. വായ്പ കൊടുത്തത് ആര്‍ക്കാണെന്ന കാര്യത്തില്‍ പോലും അവ്യക്തതയുണ്ട്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗമായ ഷാജി വര്‍ഷങ്ങളായി ബാങ്കിന്‍റെ സെക്രട്ടറിയാണ്. ബാങ്കിന്‍റെ പേരില്‍ തുടങ്ങിയ സമത സൂപ്പര്‍മാര്‍ക്കറ്റ് ഭീമമായ നഷ്ടത്തെത്തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്നു.

നിക്ഷേപത്തുക, ദിനചിട്ടിയില്‍നിന്നുള്ള വരുമാനം എന്നിവ എടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നൽകേണ്ട നിലയിലേക്ക് വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണു സൂചന. നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെയാണ് പാര്‍ട്ടിയും ഡയറക്ടര്‍ ബോര്‍ഡും സെകരട്ടറിയെ കൈയൊഴിഞ്ഞത്.


സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിട്ടും മലയാലപ്പുഴ സഹകരണ സംഘവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിഞ്ഞില്ലെന്ന മട്ടിലാണ് സഹകരണ വകുപ്പ്. ഗ്രൂപ്പ് ഓഡിറ്റിംഗ് റിപ്പോർട്ട് കണ്ടിട്ടില്ലെന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തിരിമറികൾ കണ്ടെത്തി കൂടുതൽ നടപടികൾ ഒഴിവാക്കാനുള്ള ശ്രമമാണ് ഭരണസമിതി നടത്തുന്നതെന്നു പറയുന്നു.

ജില്ലയില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ ഒന്നൊന്നായി പ്രതിസന്ധിയിലാകുന്നത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ആരോപണങ്ങൾ മറികടക്കാനായി ഭരണത്തിലുള്ള ഒരു ബാങ്കും കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമവും സിപിഎം നടത്തുന്നുണ്ട്. ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളുടെയും ഭരണംപിടിച്ചെടുക്കുകയെന്ന തന്ത്രമാണ് പാർട്ടി നേതൃത്വം സ്വീകരിച്ചുവരുന്നത്.

കോൺഗ്രസ് മാർച്ച് നടത്തും

മലയാലപ്പുഴ: സിപിഎം നേതാവ് പ്രസിഡന്‍റായ മലയാലപ്പുഴ സർവീസ് സഹകരണ സംഘവുമായി ബന്ധപ്പെട്ടുയർന്ന് ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ചും ധർണയും നടത്തും.

സിപിഎം, സിപിഐ കൂട്ടുകെട്ടിൽ ഭരണം നടത്തുന്ന ബാങ്കിൽ ഗുരുതര സാമ്പത്തിക ക്രമക്കേടിന്‍റെയും തട്ടിപ്പിന്‍റെയും പേരിൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത നടപടിപോലും മൂടിവയ്ക്കുകയായിരുന്നെന്നും കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കോൺഗ്രസ് മണ്ഡലം പ്രസിഡന്‌റ് ദിലീപ്കുമാർ പൊതീപ്പാട് എന്നിവർ പറഞ്ഞു.

ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിൽ നടന്നതുപോലെ സിപി‌എം നേതാക്കൾ നടത്തിയ ആസൂത്രിതമായ തട്ടിപ്പുമൂലം മാസങ്ങളായി നിക്ഷേപകർക്ക് പണം ലഭ്യമാകുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

രാവിലെ പത്തിന് അമ്പലം ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ഡിസിസി പ്രസിഡന്‍റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.