മോഹനവാഗ്ദാനങ്ങളിൽ മടുത്ത് പുതിയകാവിൽചിറ ടൂറിസം
Tuesday, August 27, 2024 5:40 AM IST
അടൂർ: പുതിയകാവിൽചിറ ടൂറിസം പദ്ധതി മോഹന വാദ്ഗാനങ്ങളിലൊതുങ്ങി. മാറിമാറി വരുന്ന ഭരണകൂടങ്ങൾ പദ്ധതികൾ തയാറാക്കിയെങ്കിലും ഇവയെല്ലാം കടലാസിലൊതുങ്ങിയതോടെ ചിറയുടെ സ്ഥിതി ഇപ്പോഴും പരിതാപകരം.

അടൂർ നഗരസഭയിൽഎംസി റോഡരികിൽ ഹൈസ്കൂളിനു സമീപത്താണ് പുതിയ കാവിൽചിറ.1991 മുതൽ അധികാരത്തിൽ വന്ന സർക്കാരുകൾ ടൂറിസത്തിനായി പദ്ധതികൾ തയാറാക്കി ഉദ്ഘാടനങ്ങൾ നടത്തി. പക്ഷേ ഒന്നും ഇതേവരെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ബോട്ടിംഗ് പദ്ധതി സ്വപ്നമായി. ചിറയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലും അടച്ചുപൂട്ടി.

ചിറയും കെട്ടിടത്തിന്‍റെയും അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഹോട്ടൽ നടത്തിയിരുന്ന കരാറിന്‍റെ കാലാവധി അവസാനിച്ചു. പുതിയ കരാർ വിളിച്ചെങ്കിലും വാടക കുത്തനെ കൂട്ടിയതിനാൽ കരാർ എടുക്കാൻ ആളില്ലാത്ത അവസ്ഥയായി. ഇതാണ് നിലവിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൂട്ടാൻ കാരണമെന്നാണ് വിവരം.

കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കുവാനായി ബസ് നിർത്തിയിരുന്നത് പുതിയകാവിൽ ചിറയിലെ ഹോട്ടലിലായിരുന്നു. ഹോട്ടൽ നിർത്തിയതോടെ സാമൂഹിക വിരുദ്ധ താവളമായി ടൂറിസം വകുപ്പിന്‍റെ കെട്ടിടം മാറാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ പറഞ്ഞു. എല്ലാ വർഷവും നടക്കുന്ന സംസ്ഥാന ബജറ്റിൽ ഇടംപിടിക്കുന്ന പദ്ധതിയാണ് പുതിയകാവിൽ ചിറ.

നിലവിൽ ചിറയിൽ പായൽ മൂടി കിടക്കുകയാണ്. 2017-ൽ105 കോടി രൂപയുടെ പദ്ധതിയാണ് ചിറയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ലക്ഷ്യമിട്ടത്. ഇതിനായി രൂപരേഖയും തയാറാക്കിയിരുന്നു. കരയുടെ സമീപ സ്ഥലത്ത് കുട്ടികൾക്ക് കളിക്കാനായി പാർക്കും കളിക്കോപ്പുകളും ഒരുക്കി എന്നതാണ് പുതിയകാവിൽചിറ പദ്ധതിയിൽ ഇതേവരെ നടപ്പാക്കിയിട്ടുള്ളത്. ഇവയും തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്.