റബർ വില കൂടിയപ്പോഴും ഉത്പാദനത്തിൽ ഇടിവ്; ടാപ്പിംഗ് മേഖലയിൽ തൊഴിലാളികളില്ല
Tuesday, August 27, 2024 5:39 AM IST
പത്തനംതിട്ട: മഴ മാറി കാലാവസ്ഥ തെളിഞ്ഞത് റബർ മേഖലയിൽ സൃഷ്ടിച്ചത് പുതിയ ഉണർവ്. വില കൂടി നിൽക്കുന്പോൾ റബർ മരങ്ങളുടെ ടാപ്പിംഗിന് തൊഴിലാളികളെ കിട്ടാത്തത് പുതിയ പ്രതിസന്ധിയായി. റബർ പ്രധാന വരുമാന മാർഗമായ ചെറുകിട കർഷകരാണ് ബുദ്ധിമുട്ടുന്നത്. കാലവർഷത്തിന് മുമ്പ് വില കുറഞ്ഞപ്പോൾ ഇനി ഉയരാൻ സാധ്യതയില്ലെന്നു കരുതി ടാപ്പിംഗ് തൊഴിലാളികൾ പുതിയ തൊഴിലിടം തേടിപ്പോയിരുന്നു. നിർമാണം, പെയിന്‍റിംഗ് മേഖലയിലേക്കാണ് അവർ മാറിയത്. കാലവർഷം കനത്തപ്പോൾ ടാപ്പിംഗ് നിർത്തുകയും ചെയ്തു.

എന്നാൽ, അന്താരാഷ്‌ട്ര മാർക്കറ്റിൽനിന്ന് ഇറക്കുമതി കുറയുകയും സ്റ്റോക്ക് കുറയുകയും ചെയ്തതോടെ റബർ വിപണിയിൽ വിലകൂടി. നിലവിൽ കിലോഗ്രാമിന് 235 രൂപയാണ് വില. ഒട്ടുപാലിന്‍റെ വിലയും 135 നു മുകളിലെത്തി. ടാപ്പിംഗ് ഊർജിതമായി നടക്കേണ്ട ദിവസങ്ങളിൽ തൊഴിലാളികളെ കിട്ടാത്തതു കാരണം ചെറുകിട കർഷകരുടെ വരുമാനം നിലയ്ക്കുന്ന സ്ഥിതിയായി. കനത്ത ചൂടും നീണ്ടുനിന്ന മഴയും കാരണം ഇക്കൊല്ലം ടാപ്പിംഗ് ദിനങ്ങൾ നന്നേ കുറഞ്ഞു. ഇപ്പോഴത്തെ തെളിഞ്ഞ കാലാവസ്ഥ ടാപ്പിംഗിന് അനുയോജ്യമാണെന്നു കർഷകർ പറയുന്നു.


വിലപേശി തൊഴിലാളികൾ

ടാപ്പിംഗ് മേഖലയിലേക്ക് തിരിച്ചുവരാൻ തൊഴിലാളികൾ വിലപേശൽ നടത്തുകയാണെന്നു ചെറുകിട കർഷകർ പറയുന്നു. ഒരു ടാപ്പിംഗിൽ ലഭിക്കുന്ന ആദായത്തിന്‍റെ പകുതിവീതം കർഷകർക്കും തൊഴിലാളിക്കും എന്നതാണ് ഉപാധി. മറ്റു മാർഗങ്ങളില്ലാതെ ഉപാധി അംഗീകരിക്കുന്ന കർഷകരുണ്ട്.

എന്നാൽ, ഇതിൽ ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് കർഷകരിൽ ഭൂരിഭാഗവും പറയുന്നു. ടാപ്പിംഗ് നടത്തി കറ എടുത്ത് ഉറ ഒഴിച്ച് ഷീറ്റാക്കി മാറ്റുന്നതുവരെയും ഉടമ കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. പലയിടത്തും ഇതു നടക്കില്ല. ഷീറ്റുകളുടെ തൂക്കവും മറ്റും സംബന്ധിച്ച് തർക്കങ്ങളുണ്ടാകാറുണ്ട്.

കർഷകർ സ്ഥലത്തില്ലെങ്കിൽ ഷീറ്റുകളുടെ എണ്ണവും കൃത്യമായി തിട്ടപ്പെടുത്താനും കഴിയില്ല. നാട്ടുകാരായ തൊഴിലാളികളാണ് ഇത്തരത്തിൽ ഉടമയുമായി ഉത്പന്നത്തിന്‍റെ പകുതി വാങ്ങാൻ ധാരണയിലെത്തുന്നത്.

ഇതര സംസ്ഥാനക്കാരും ടാപ്പിംഗ് മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഇവരാകട്ടെ കൂലി കൂട്ടി ചോദിക്കുകയാണെന്നും കർഷകർ പറയുന്നു.