ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തു പണംതട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
Tuesday, August 27, 2024 5:39 AM IST
പത്തനംതിട്ട: ഓൺലൈൻ ജോലി ലഭ്യമാക്കാമെന്നു വിശ്വസിപ്പിച്ച് അഞ്ചു ലക്ഷത്തിലധികം രൂപ കബളിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ജയിലിൽ ആറു മാസമായി ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന ഹരിയാന ഭിവനി ഹുഡാ സെക്ടർ 13, ഹൗസ് നമ്പർ 588 ൽ താമസിക്കുന്ന അഖിലിനെ (28) യാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

ഉത്തർപ്രദേശിലും ഹരിയാനയിലും ഇയാൾക്ക് സമാന കേസുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയവേയാണ് കോയിപ്രം പോലീസ് സാന്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് കോയിപ്രം കടപ്ര മലകുന്നത്ത് ചരിവുകാലായിൽ ജോമോൻ വർഗീസിന്‍റെ 5,14,533 രൂപയാണ് അഖിൽ ഉൾപ്പെടുന്ന തട്ടിപ്പുസംഘം കബളിപ്പിച്ചെടുത്തത്. ജോലി ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്തില്ല.

2023 ഡിസംബർ 24ന് ഓൺലൈൻ ജോലി നൽകാമെന്ന് ഫോണിലൂടെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ജോമോനെ അഖിൽ ബന്ധപ്പെടുന്നത്. തുടർന്നാണ് കഴിഞ്ഞ ജനുവരി 10 മുതൽ പലതവണയായി വിവിധ അക്കൗണ്ടുകളിലേക്ക് ഇത്രയും പണം പ്രതികൾ തട്ടിയത്.


രണ്ട് അക്കൗണ്ടുകളിലൂടെ അഖിൽ ഒരുലക്ഷം രൂപ കൈമാറിയെടുത്തതായി തെളിഞ്ഞു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതി ഇയാൾക്കെതിരേ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പോലീസ് കസ്റ്റഡിക്കായുള്ള കോയിപ്രം പോലീസിന്‍റെ അപേക്ഷ ഗുരുഗ്രാം സിജെഎം കോടതി അനുവദിച്ചതിനെത്തുടർന്നാണ് നടപടി.

പണം നഷ്ടപ്പെട്ട വിവരത്തിന് മാർച്ച്‌ 18 നാണ് കോയിപ്രം പോലീസിൽ ജോമോൻ പരാതി നൽകിയത്. തുടർന്ന് എസ്ഐ സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കീഴ്‌വായ്‌പൂര് എസ്ഐ സതീഷ് ശേഖർ, തിരുവല്ല പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിനുകുമാർ, കോയിപ്രം സിപിഒ
അരുൺകുമാർ തുടങ്ങിയവരാണ്‌ അന്വേഷണസംഘത്തിലുള്ളത്.