വലിയന്പലത്തിൽ നിർമാണം പൂർത്തിയായില്ല; ഭക്തർക്ക് വിശ്രമം ദുരിതപൂർണമാകും
Monday, August 26, 2024 3:17 AM IST
എരുമേലി: ശബരിമല സീസൺ ആരംഭിക്കാൻ ഇനി രണ്ടുമാസം മാത്രം ശേഷിക്കേ എരുമേലിയിൽ ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന വലിയമ്പലത്തിൽ ഭക്തർക്ക് വിരിവച്ച് വിശ്രമിക്കാനുള്ള കെട്ടിടം ഇനിയും പൂർത്തിയായിട്ടില്ല. അതേസമയം ഇവിടെ ദിവസവും ആയിരം ഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യമെങ്കിലും ഇത്തവണ ഒരുക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്.

എന്നാൽ, സ്കൂൾ ഭാഗത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ വിരി വയ്ക്കാൻ കഴിഞ്ഞ സീസണിൽ താത്കാലിക സൗകര്യം ഒരുക്കിയത് ഇത്തവണയും തുടരാമെന്നും ഇതു പോരാതെ വന്നാൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വിശ്രമകേന്ദ്രത്തിൽ ദേവസ്വം പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരം സൗകര്യം ഏർപ്പെടുത്താമെന്നുമാണ് കരാറുകാരൻ അറിയിച്ചിരിക്കുന്നത്.

നിർമാണം നടക്കുന്ന വിശ്രമ കേന്ദ്രത്തിലെ രണ്ടു നിലകളിൽ വിശ്രമസൗകര്യം ഒരുക്കണമെന്നും ദിവസവും ആയിരം പേർക്ക് ഇവിടെ വിശ്രമിക്കാനുള്ള ക്രമീകരണം വേണമെന്നുമാണ് ദേവസ്വം പ്രസിഡന്‍റ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദേവസ്വം പ്രസിഡന്‍റ് എത്തി നിർമാണം വിലയിരുത്തിയിരുന്നു.

15 കോടി രൂപ കിഫ്‌ബി ഫണ്ടിൽ ചെലവിട്ട് മൂന്നുവർഷം മുമ്പാണ് വിശ്രമകേന്ദ്രത്തിനുള്ള കെട്ടിട നിർമാണം ആരംഭിച്ചത്. ഓഡിറ്റോറിയം, ഡോർമെറ്ററികൾ, ശൗചാലയങ്ങൾ, ഹാൾ, മെസ്, 16 മുറികൾ, പാർക്കിംഗ് സൗകര്യം എന്നിവയ്ക്കാണ് 15 കോടിയുടെ ഈ പദ്ധതി. എന്നാൽ, മൂന്നു വർഷമായിട്ടും നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്.

നേരത്തേ ഇവിടെ ഉണ്ടായിരുന്ന ഷെൽട്ടറുകളിലായിരുന്നു ഭക്തർ വിരിവച്ച് വിശ്രമിച്ചിരുന്നത്. ഇത് പൊളിച്ചുമാറ്റിയാണ് വിശ്രമകേന്ദ്രത്തിന്‍റെ നിർമാണം തുടങ്ങിയത്.


ഇതോടെ കഴിഞ്ഞ മൂന്ന് സീസണുകളിലും ഭക്തർക്ക് വിശ്രമസൗകര്യം ഇല്ലാതെ വലിയമ്പലത്തിൽ സ്ഥലം ഇടുങ്ങിയ നിലയിലാണ്. എല്ലാം പൊളിച്ചിട്ടതിനാൽ അസൗകര്യങ്ങളുടെ നടുവിലാണ് ഇപ്പോൾ ക്ഷേത്രം. ഇത്തവണ തീർഥാടക തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയായാൽ ഭക്തർക്ക് മതിയായ സൗകര്യമില്ല.

ഒപ്പം ക്ഷേത്രത്തിന്‍റെ മുന്നിലുള്ള ഒരു പാർക്കിംഗ് സ്ഥലം വിശ്രമകേന്ദ്രത്തിന്‍റെ നിർമാണാവശ്യത്തിനായി അടച്ചു കെട്ടിയിരിക്കുകയാണ്. കൂടാതെ സമീപത്ത് സ്കൂൾ വളപ്പിൽ താത്കാലിക ആശുപത്രികളും ഫയർഫോഴ്‌സും പ്രവർത്തിക്കുന്ന സ്കൂൾ കെട്ടിടത്തിൽ മതിയായ സൗകര്യങ്ങളില്ല. വിശുദ്ധിസേനയുടെ സേവനവും ഇതേ സ്കൂളിലാണ്.

നിർമാണം നടക്കുന്ന വിശ്രമകേന്ദ്രത്തിന്‍റെ കെട്ടിട സമുച്ചയത്തിലാണ് വിഐപികൾ ഉൾപ്പെടെയുള്ളവർക്ക് റസ്റ്റ് ഹൗസ് നിർമിക്കാൻ പ്ലാൻ തയാറാക്കിയിരുന്നത്. ഈ പ്ലാൻ മാറ്റി റസ്റ്റ് ഹൗസ് വലിയമ്പലത്തിന്‍റെ എതിർവശത്ത് ആലമ്പള്ളി ഗ്രൗണ്ടിൽ നിർമിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ്.

ഭക്തർക്കുള്ള വിശ്രമകേന്ദ്രത്തിൽ റസ്റ്റ് ഹൗസ് നിർമിച്ചാൽ ഇവിടേക്ക് വിഐപികൾക്ക് എത്താൻ ഭക്തരുടെ തിരക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും സമീപത്തുള്ള വലിയ തോട്ടിൽ വെള്ളപ്പൊക്കം ഉണ്ടായാൽ റസ്റ്റ് ഹൗസിൽ വെള്ളം കയറാൻ സാധ്യത കൂടുതലാണെന്നും വിലയിരുത്തിയാണ് പ്ലാൻ മാറ്റാൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് നിർദേശിച്ചിരിക്കുന്നത്.