അമൃത് 2.ഒ കുടിവെള്ള പ്ലാന്‍റ് നിര്‍മാണോദ്ഘാടനം സെപ്റ്റംബറില്‍
Monday, August 26, 2024 3:17 AM IST
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തിന്‍റെ ദാഹമകറ്റാന്‍ നഗരസഭ നടപ്പാക്കുന്ന അമൃത് 2.ഒ കുടിവെള്ള പദ്ധതിയുടെ ജല ശുദ്ധീകരണ പ്ലാന്‍റ് നിര്‍മാണോദ്ഘാടനം സെപ്റ്റംബറില്‍. നിലവില്‍ നഗരത്തില്‍ പ്രതിദിനം 60 ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്.

ജില്ലാ ആസ്ഥാനത്തിന്‍റെ ആവശ്യകത നിറവേറ്റാന്‍ ഇത് പര്യാപ്തമല്ലെന്നതിനാലാണ് പത്തനംതിട്ട നഗരസഭ അമൃത് 2.ഒ പദ്ധതിയുടെ ഭാഗമാകുന്നത്. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ പൂവന്‍പാറ, വഞ്ചിപൊയ്ക, ചൂട്ടിപ്പാറ, പരുവപ്ലാക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ടാപ്പ് കണക്‌ഷനിലൂടെ കുടിവെള്ളം എത്തിക്കാന്‍ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

ശുദ്ധീകരണ പ്ലാന്‍റിന്‍റെ നിര്‍മാണ കാലാവധി 18 മാസമാണ്. 14 കോടി രൂപ ചെലവഴിച്ചാണ് പ്ലാന്‍റ് നിര്‍മിക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക ശുദ്ധീകരണ പ്ലാന്‍റാണ് പാമ്പൂരിപ്പാറയില്‍ രൂപകല്പന ചെയ്തിട്ടുള്ളത്.

പ്ലാന്‍റ് പൂര്‍ത്തിയാകുന്നതോടെ ശുദ്ധമായ ജലം നഗരത്തിന്‍റെ എല്ലാ പ്രദേശങ്ങളിലും എത്തിക്കാന്‍ കഴിയും. പ്രതിദിനം 140 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാനാകും. ഇതോടെ നഗരത്തിന്‍റെ പ്രധാന പ്രശ്‌നമായ കുടിവെള്ള ക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ ആകുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

26 കോടി രൂപ ചെലവ്


അമൃത് 2.ഒ പദ്ധതിയില്‍ നഗരസഭയ്ക്ക് 26 കോടി രൂപയാണ് ലഭിക്കുന്നത്. പ്രാരംഭത്തില്‍ എട്ടു കോടി രൂപ മാത്രമാണ് അനുവദിച്ചിരുന്നത്. ഭരണസമിതിയുടെ നിരന്തരമായ ഇടപെടലിലൂടെയാണ് സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി വിഹിതം 26 കോടി രൂപയായി ഉയര്‍ത്താന്‍ കഴിഞ്ഞതെന്നും ചെയര്‍മാന്‍ പറഞ്ഞു.

പദ്ധതിയുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി നഗരസഭാ പരിധിയില്‍ പുരോഗമിക്കുകയാണ്. കിണറിന്‍റെയും കളക്‌ഷന്‍ ചേംബറിന്‍റെയും നിര്‍മാണം ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചു. വിവിധ പ്രദേശങ്ങളില്‍ വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിച്ചു വരികയാണ്. ഉയര്‍ന്ന സ്ഥലങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി.

പ്ലാന്‍റിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടൊപ്പം ഉയര്‍ന്ന പ്രദേശങ്ങളിലെ കളക്‌ഷന്‍ ടാങ്കുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നഗരസഭയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചെയര്‍മാന്‍ പറഞ്ഞു.

ജലവിഭവ വകുപ്പ് അസി. എക്‌സി. എന്‍ജിനിയർ പ്രദീപ് ചന്ദ്ര, കരാറുകാരായ ഫിന്‍സ് എന്‍ജിനിയേഴ്‌സ് കമ്പനി എംഡി പി.എന്‍. സുരേഷ്, അമൃത് 2.ഒ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആദര്‍ശ് ദേവരാജ്, മുനിസിപ്പല്‍ എന്‍ജിനിയര്‍ സുധീര്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.