മുതിര്‍ന്ന കര്‍ഷകരെ വീടുകളിലെത്തി ആദരിച്ച് ഇന്‍ഫാം
Monday, August 26, 2024 3:17 AM IST
റാന്നി: കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ഉന്നമനത്തിന് ഇടപെടല്‍ നടത്തുന്ന പ്രമുഖ കര്‍ഷക സംഘടനയായ ഇന്‍ഫാം മുതിര്‍ന്ന കര്‍ഷകരെ ആദരിക്കുന്നു. കാര്‍ഷിക മേഖലയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന കര്‍ഷകരെ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയുടെ ആഭിമുഖ്യത്തില്‍ നേരത്തെ പൊടിമറ്റത്ത് ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

ചടങ്ങില്‍ എത്താന്‍ കഴിയാതെ ഭവനത്തില്‍ വിശ്രമിച്ചിരുന്ന മുതിര്‍ന്ന കര്‍ഷകരെ ഇവരുടെ ഭവനങ്ങളില്‍ എത്തി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെയും കാര്‍ഷിക ജില്ല അസിസ്റ്റന്‍റ് ഡയറക്ടര്‍മാരുടെയും ഭാരവാഹികളുടെയും നേതൃത്വത്തില്‍ ആദരിച്ചു.

കണ്ണംപള്ളിയിലെ മുതിര്‍ന്ന കര്‍ഷകന്‍ മാത്യു പഴനിലത്തിനെ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ അസി. ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കയില്‍ ഭവനത്തില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം തോമസ് കൊട്ടാടിക്കുന്നേല്‍, ഗ്രാമ സമിതി പ്രസിഡന്‍റ് റെജി കാഞ്ഞിരക്കാട്ട്, സെക്രട്ടറി സജി മുകളത്ത്, ഭാരവാഹികളായ സിബി കളപ്പുരയ്ക്കല്‍, സുരേഷ് ശാന്തി നിലയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കാര്‍ഷിക മേഖലയ്ക്കുവേണ്ടി കേന്ദ്ര, കേരള സര്‍ക്കാര്‍ തലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിനു പുറമേ വന്യമൃഗങ്ങളില്‍നിന്ന് ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ഇന്‍ഫാം മുന്നില്‍ത്തന്നെയുണ്ട്.

ഇതോടൊപ്പം കര്‍ഷക കുടുംബങ്ങളില്‍നിന്ന് പരീക്ഷകളില്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി ആദരിക്കുക, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വിപണി വില ലഭ്യമാക്കുക, തൈകളും വളവും ലഭ്യമാക്കുക, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ന്യായമായ വില നല്‍കി സംഭരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചു നല്‍കുക തുടങ്ങിയവ ഇന്‍ഫാമിന്‍റെ സേവന പ്രവര്‍ത്തനങ്ങളിൽ ഉള്‍പ്പെടുന്നതായി ഫാ. ജിന്‍സ് കിഴക്കയില്‍ പറഞ്ഞു.

മലനാടുമായി ചേര്‍ന്ന് ഉത്പന്നങ്ങള്‍ ന്യായമായ വിലയില്‍ എത്തിച്ചു നല്‍കുന്നതിലൂടെ ഗുണനിലവാരമുള്ള പാല്‍, നെയ്യ്, തേന്‍, വെളിച്ചെണ്ണ, കപ്പ, സ്‌ക്വാഷ്, ജാം, വിവിധ ഭക്ഷ്യയോഗ്യ ഉത്പന്നങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നുമുണ്ട്.