വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം: നാഷണല്‍ ജനതാദള്‍
Monday, August 26, 2024 2:52 AM IST
പത്തനംതിട്ട: മലയാളികളുടെ ദേശീയ ഉത്സവമായ ഓണക്കാലത്തിനു മുമ്പുതന്നെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ പത്ത് ഇരട്ടി വരെ വര്‍ധന വരുത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനകമ്പനികളുടെ കൊള്ളക്കെതിരേ മുഴുവന്‍ ജനങ്ങളും രംഗത്തു വരണമെന്ന് നാഷണല്‍ ജനതാദള്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഒരു കാരണവുമില്ലാതെ അമ്പതിനായിരം മുതല്‍ ഒരു ലക്ഷത്തിനടുത്തുവരെ പ്രവാസി മലയാളികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് നീതീകരിക്കാനാവില്ല.


പാര്‍ലമെന്‍റില്‍ വരെ ഉന്നയിച്ച ഈ വിഷയം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പരിഹരിച്ച് താഴ്ന്ന വരുമാനക്കാരും സാധാരണക്കാരുമായ പ്രവാസികളെ രക്ഷിക്കണമെന്ന് നാഷണല്‍ ജനതാദള്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

നാളെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഈ വിഷയംകൂടി ഉള്‍പ്പെടുത്തി ചര്‍ച്ചചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ് വത്സമ്മ ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ജോണ്‍ സാമുവേല്‍ അധ്യക്ഷത വഹിച്ചു.