കുളനടയില്‍ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു, അടിയന്തര രക്ഷാപ്രവര്‍ത്തനവുമായി നാട്ടുകാര്‍
Monday, August 26, 2024 2:52 AM IST
പന്തളം: എംസി റോഡില്‍ കുളനടയില്‍ ടൂറിസ്റ്റ് ബസും ചരക്കു ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരം. ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. ബസിലെ 31 യാത്രക്കാര്‍ക്കും ചരക്ക് ലോറിയുടെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.

തിരുവനന്തപുരം വട്ടപ്പാറ ചേതപ്പൂര്‍ മോഹന്‍ നിവാസില്‍ മിഥുന്‍ രാജാണ് (26) മരിച്ചത്.
മാനന്തവാടിയില്‍നിന്ന് തിരുവനന്തപുരത്തിനു വരികയായിരുന്ന എമറാള്‍ഡ് ടൂറിസ്റ്റ് ബസും അടൂര്‍ ഭാഗത്തുനിന്ന് ചെങ്ങന്നൂരിലേക്ക് സിമന്‍റുമായി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തേ ത്തുടര്‍ന്ന് ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ കാബിനില്‍ കുടുങ്ങി.

സമീപവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സും എത്തി. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബസ് അമിതവേഗത്തിലായിരുന്നുവെന്നും പറയുന്നു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ടൂറിസ്റ്റ് ബസിലെ ക്ലീനര്‍ വയനാട് മാനന്തവാടി കേണിച്ചിറ അഖില്‍ ടി. മാത്തന്‍ (37), ലോറി ഡ്രൈവര്‍ കൊല്ലം മുണ്ടക്കല്‍ വെസ്റ്റ് തില്ലേരി മിഷന്‍ കോമ്പൗണ്ട് രാജു ലോബോ (33), ബസില്‍ യാത്രക്കാരായിരുന്ന തിരുവനന്തപുരം സ്വദേശി അബ്ദുല്‍ ലത്തീഫ്, ദൃശ്യ, മുഹമ്മദ് ഇന്‍സാറ്റ്, അഖില്‍, അനിഷ്, ജേക്കബ്, ഗോഡ്സണ്‍, സയിന്‍ ലാല്‍, രാഖി, ദേവിക, സെന്തില്‍കുമാര്‍, അരുണ്‍, ജോയി, മിഥുന്‍ രാജ്, പ്രീതി എന്നിവരെ ചെങ്ങന്നൂര്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരില്‍ ലോറി ഡ്രൈവര്‍ രാജു ലോബോ, ബസിലെ യാത്രക്കാരായിരുന്ന അബ്ദുൾ ലത്തീഫ്, ക്ലീനര്‍ അഖില്‍ എന്നിവരുടെ നില ഗുരുതരമാണ്. പത്തനംതിട്ട ചിറ്റാര്‍ വെള്ളിപ്പറമ്പില്‍ ഹൗസില്‍ രശ്മി (29), കോഴിക്കോട്, ഒലവന ദാറുല്‍ സലാമില്‍ ഷമീറ (48), തിരുവനന്തപുരം, ചെറുകുളം ലക്ഷ്മി നിവാസില്‍ ഹരിശങ്കര്‍ (55), കൊട്ടാരക്കര പനവേലി കുന്നുവിള വീട്ടില്‍ അഭിലാഷ് (36),


തിരുവനന്തപുരം വൊയ്യനാട് തകിടിയില്‍ ഹൗസില്‍ ജോയല്‍ (36), തിരുവനന്തപുരം മണക്കാട് ഇല്ല്യൂം വില്ലയില്‍ ആകാശ് (25), തിരുവനന്തപുരം വഴിയമ്പലം കൃഷ്ണ നഗര്‍ കോളനി രഞ്ജിനി (46), തിരുവനന്തപുരം ചെമ്പൂര‍ മയൂരം വീട്ടില്‍ സന്ധ്യ (44) എന്നിവരെ പരിക്കുകളോടെ പുന്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കൊട്ടാരക്കര ശക്തി ടയേഴ്‌സ് ഉടമ അരുണ്‍ (29), മലപ്പുറം വളവട്ടൂര്‍ മങ്കാല്‍ വീട്ടില്‍ സഞ്ജു അമ്പാടി (37), ബംഗളൂരു അഞ്ജലി നിലയത്തില്‍ അരുണ്‍കുമാര്‍ (30) എന്നിവരെ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു

എംസി റോഡില്‍ കുളനട ഓര്‍ത്തഡോക്‌സ് പള്ളി ജംഗ്ഷനിലുണ്ടായ അപകടത്തേത്തുടര്‍ന്ന് രണ്ടു മണിക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. എതിര്‍ദിശയില്‍വന്ന രണ്ട് വാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡിന്‍റെ മധ്യഭാഗത്ത് കുടുങ്ങിയതോടെ എംസി റോഡില്‍ ഗതാഗതം തടസപ്പെടുന്ന സ്ഥിതിയെത്തി.

ബസിന്‍റെയും ലോറിയുടെയും കാബിനുകളില്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിയതോടെ രക്ഷാപ്രവര്‍ത്തനവും ബുദ്ധിമുട്ടിലായി. അടൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ഒരു യൂണിറ്റിനു മാത്രം രണ്ട് വാഹനങ്ങളുടെയും കാബിന്‍ മുറിക്കുന്ന ജോലി സാധ്യമല്ലെന്നുകണ്ടതോടെ ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്‌സിന്‍റെ സഹായവും തേടി. വാഹനങ്ങള്‍ റോഡിന്‍റെ മധ്യഭാഗത്തായതിനാല്‍ ഈ സമയമത്രയും ഗതാഗതം തടസപ്പെട്ടു. പൈവഴി, കുളനട വഴി കുറെ വാഹനങ്ങള്‍ തിരിച്ചുവിട്ടു.

റോഡില്‍ ചിതറിക്കിടന്ന ചില്ലുകളും മറ്റ് അവശിഷ്ടങ്ങളും അഗ്‌നിശമന സേന വെള്ളമൊഴിച്ച് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.