ആറന്മുളയില്‍ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്
Monday, August 26, 2024 2:52 AM IST
ആറന്മുള: അഷ്ടമി രോഹിണി നാളായ ഇന്ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ സമൂഹസദ്യ നടക്കും. ആയിരകണക്കിനാളുകള്‍ പങ്കെടുക്കുന്ന ആറന്മുളയിലെ പന്തി ഭോജനം ഏറെ പ്രശസ്തമാണ്. ആറന്മുള കരയിലെ എല്ലാ പള്ളിയോടങ്ങളും പമ്പാനദിയിലൂടെ തുഴഞ്ഞ് ക്ഷേത്രക്കടവിലെത്തി കരക്കാര്‍ സമൂഹസദ്യയില്‍ പങ്കെടുക്കും.

ശ്രീകൃഷ്ണന്‍റെ പിറന്നാള്‍ ദിനത്തിലെ പ്രത്യേക ചടങ്ങുകള്‍ക്കു ശേഷം രാവിലെ 11ന് മണ്ഡപത്തിലെ നിറദീപത്തെ സാക്ഷിയാക്കി തൂശനിലയില്‍ സദ്യ വിളമ്പും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമര്‍പ്പണം നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ്, ആന്‍റോ ആന്‍റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍ എ തുടങ്ങിയവര്‍ അതിഥി കളായിരിക്കും.

ക്ഷേത്രമുറ്റത്തും സദ്യാലയങ്ങളിലും സദ്യ വിളമ്പും. ആറന്മുള വള്ളസദ്യയുടെ എല്ലാ വിഭവങ്ങളും സമൂഹസദ്യയിലുമെത്തും. പാചകശാലയില്‍ ശനിയാഴ്ച തന്നെ അഗ്നി പകര്‍ന്നിരുന്നു. കരകളില്‍ നിന്നും ശേഖരിച്ച വിഭവങ്ങളുള്‍പ്പെടെയാണ് പാചകം ചെയ്തു വിളമ്പുന്നത്. പള്ളിയോട സേവാ സംഘവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അഷ്ടമിരോഹിണി വള്ളസദ്യക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.

പാചകശാലയില്‍ 500 അംഗ സംഘം

ചെറുകോല്‍ സോപാനം സി.കെ. ഹരിശ്ചന്ദ്രനാണ് സമൂഹസദ്യയുടെ പ്രധാന പാചകക്കാരന്‍. പാചകം ചെയ്യുന്നവരും വിളമ്പുകാരും ഉള്‍പ്പെടെ 500 അംഗ സംഘമാണ് ഒപ്പമുള്ളത്. ഇവരില്‍ 75 പാചകക്കാരാണ് രണ്ടുദിവസമായി വിഭവങ്ങള്‍ തയാറാക്കുന്നത്.

ഇവരോടൊപ്പം പള്ളിയോടകരക്കാരും സഹായത്തിനുണ്ട്. സംസ്ഥാന ഹോര്‍ട്ടികോര്‍പ്പാണ് പച്ചക്കറികള്‍ എത്തിച്ചു നല്‍കിയത്. വിപണി വിലയേക്കാൾ കുറച്ചാണ് നാടന്‍ പച്ചക്കറികള്‍ എത്തിച്ചത്.

പയര്‍, പടവലം, വെള്ളരി, പാവയ്ക്ക, കുമ്പളങ്ങ, മുരങ്ങിക്കായ തുടങ്ങിയവ അഞ്ചലിലെ കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിച്ചവയാണ്. മത്തങ്ങ, കാബേജ്, അമരയ്ക്ക എന്നിവ കര്‍ണാടകയില്‍നിന്നും തക്കാളി തമിഴ്‌നാട്ടില്‍നിന്നും കൊണ്ടുവന്നതാണ്. കൈതച്ചക്ക ഉള്‍പ്പെടയുള്ള പഴവര്‍ഗങ്ങള്‍ കേരളത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും സംഭരിച്ചു.

44 കൂട്ടം വിഭവങ്ങള്‍, ചേനപ്പാടിയില്‍നിന്ന് പാളത്തൈര്

44 കൂട്ടം വിഭവങ്ങളാണ് സമൂഹസദ്യയില്‍ വിളമ്പുന്നത്. അമ്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പെടെയുള്ള വിവിധതരം പായസവും ശര്‍ക്കരയും കല്‍ക്കണ്ടവും ഉപ്പേരികളും ഇതിലുള്‍പ്പെടും. ആറന്മുളയുടേതു മാത്രമായി രുചിക്കൂട്ടുകളോടെ തയാറാക്കിയ വിഭവങ്ങള്‍ ഏറെ പ്രസിദ്ധമാണ്. കരക്കാര്‍ പാടിച്ചോദിക്കുന്ന വിഭവം വിളമ്പുന്ന രീതിയും ആറന്മുളയിലുണ്ട്.

ക്ഷേത്രത്തില്‍ കഴിഞ്ഞ ജൂലൈ 21ന് ആരംഭിച്ച വള്ളസദ്യകളുടെ ഭാഗം കൂടിയാണ് ഈ വിഭവങ്ങള്‍. 52 കരകളിലെ പള്ളിയോടങ്ങളെ പങ്കെടുപ്പിച്ചുള്ള വള്ളസദ്യകള്‍ ഒക്ടോബര്‍ രണ്ടുവരെ നീളുന്നതാണ്. ഇതിനിടയിലെത്തുന്ന അഷ്ടമിരോഹിണി നാളിലെ വള്ളസദ്യ സമൂഹസദ്യയായി മാറാറുണ്ട്. ഇന്ന് സദ്യയില്‍ പങ്കെടുക്കുന്നതിന് പ്രത്യേക കൂപ്പണുകള്‍ ആവശ്യമില്ല.

കാഞ്ഞിരപ്പള്ളി ചേനപ്പാടിയില്‍നിന്ന് പാളത്തൈരുമായി എത്തിയ ഭക്തസംഘത്തിന് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ആഘോഷമായി എത്തിയ ഭക്തസംഘത്തെ കിഴക്കേ നടയില്‍ പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വഞ്ചിപ്പാട്ടോടെ സ്വീകരിച്ചു.


പാര്‍ഥസാരഥി ഭക്തജന സമിതി പ്രസിഡന്‍റ് ജയകൃഷ്ണന്‍ കുറ്റിക്കാട്ട്, സെക്രട്ടറി വിജയകുമാര്‍, രാജപ്പന്‍ നായര്‍ കോയിക്കലേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തൈരുമായി എത്തിയത്. വള്ളസദ്യക്ക് ആവശ്യമായ 1500 ലിറ്റര്‍ പാളത്തൈര് പരമ്പരാഗതമായി ചേനപ്പാടി കരക്കാരുടെ ചുമതലയിലാണ് ആറന്മുളയില്‍ എത്തിച്ചുകൊടുക്കുന്നത്.

വാഴൂര്‍ തീര്‍ഥപദാശ്രമത്തില്‍നിന്നാണ് തൈര് സമാഹരിക്കുന്നത്, ഭക്തരുടെ വകയായി പാളകളില്‍ ശുദ്ധമായ തൈര് തയാറാക്കിയും സമര്‍പ്പിച്ചു വരുന്നുണ്ട്. ചേനപ്പാടി കിഴക്കേക്കര ദേവീക്ഷേത്രത്തില്‍നിന്നും രാവിലെ 10നുപുറപ്പെട്ടാണ് തിരുവാറന്മുളയില്‍ നാമ സങ്കീര്‍ത്തന ഘോഷയാത്രയായി തൈര് എത്തിച്ച് സമര്‍പ്പിച്ചത്.

ക്ഷേത്രത്തില്‍ നിവേദ്യത്തിനായി വെണ്ണയും വാഴൂര്‍ തീര്‍ഥപാദാശ്രമത്തില്‍നിന്ന് സമര്‍പ്പിച്ചു. നാടന്‍ പശുക്കള്‍ ഉള്‍പ്പെടെ വിപുലമായ ഗോശാല വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലുണ്ട്. സ്വാമിമാരുടെ നേതൃത്വത്തില്‍ തയാറാക്കിയ വെണ്ണയും നെയ്യുമാണ് സമര്‍പ്പിച്ചത്.

ചെന്നിത്തല കരയില്‍നിന്നും 501 പറ അരിയും വഹിച്ചുകൊണ്ട് എന്‍എസ്‌എസ് ചെത്തിത്തല തെക്ക് കരയോഗത്തിന്‍റെ നേതൃത്വത്തില്‍ രാവിലെ ക്ഷേത്രത്തിലെത്തി. പ്രസിഡന്‍റ് ദീപു പടാരത്തില്‍, സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, കുത്തിയോട്ടാചാര്യന്‍ വിജയ രാഘവക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

പള്ളിയോടങ്ങളുടെ ജലഘോഷയാത്ര

പാര്‍ഥസാരഥിയുടെ പിറന്നാള്‍ ദിനത്തില്‍ സദ്യക്കൊപ്പംതന്നെ പ്രാധാന്യമാണ് ആറന്മുളയിലെ ജലഘോഷയാത്ര. 51 ആറന്മുള പള്ളിയോടങ്ങള്‍ സത്രക്കടവ് മുതല്‍ കിഴക്ക് പരപ്പുഴ കടവ് വരെയുള്ള നെട്ടായത്തില്‍ അണിനിരക്കും.

രാവിലെ 10.30 ഓടെ പള്ളിയോടങ്ങള്‍ എത്തിത്തുടങ്ങും. ഉത്രട്ടാതി ജലോത്സവം കൂടാതെ പള്ളിയോടങ്ങള്‍ എല്ലാം ഒന്നിച്ചെത്തുന്നത് അഷ്ടമിരോഹിണി നാളിലാണ്. പള്ളിയോടങ്ങളിലെത്തുന്ന കരക്കാരെ ആചാരപരമായി വരവേല്‍ക്കും.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്

അഷ്ടമിരോഹിണി വള്ളസദ്യദിവസം ആറന്മുള റൂട്ടില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ കിഴക്കേനടയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. അനുവദിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് പുറമേ മറ്റാരും കിഴക്കേനടയില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ റവന്യു, പോലീസ് എന്നിവയുടെ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കേമല മുതല്‍ ആറന്മുള വരെയുള്ള ഭാഗത്ത് റോഡരികിലെ അനധികൃത പാര്‍ക്കിംഗിനെതിരേ നടപടി ഉണ്ടാകും. അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവൂവെന്ന് പോലീസ് അറിയിച്ചു.