കല്ലേലിയിലെ ജനവാസ മേഖലയില്‍ പുലി, വളര്‍ത്തുനായയെ പിടിച്ചു
Sunday, August 25, 2024 3:14 AM IST
കോന്നി: കല്ലേലി ചെളിക്കുഴി ഭാഗത്ത് വളര്‍ത്തുനായയെ പുലി പിടികൂടി. ചെളിക്കുഴിയില്‍ പ്രദീപിന്‍റെ വീട്ടിലെ വളര്‍ത്തുനായയെയാണ് കഴിഞ്ഞ രാത്രി പുലി പിടികൂടിയത്. തന്‍റെ കണ്‍മുന്നിലൂടെയാണ് നായയെ കൊണ്ടുപോയതെന്ന് പ്രദീപിന്‍റെ മകള്‍ പ്രസീദ പറഞ്ഞു. കല്ലേലി ഭാഗത്ത് പുലിയുടെ സാന്നിധ്യം നേരത്തെയും കണ്ടിരുന്നു.

പ്രദേശത്തെ സ്വകാര്യ എസ്റ്റേറ്റിലെ കാട് തെളിക്കണമെന്ന ആവശ്യം നാളുകളായി നിലനില്‍ക്കുകയാണ്. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ഈ കാടുകളിലാണ് കഴിയുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.


കഴിഞ്ഞ രാത്രി 9.30 ഓടെ വീടിന്‍റെ സമീപത്ത് റോഡില്‍ കിടക്കുകയായിരുന്ന വളര്‍ത്തുനായയെയാണ് പുലി എടുത്തുകൊണ്ടുപോയത്. ഈ സമയം പ്രദീപിന്‍റെ മകള്‍ വെളിയില്‍നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. പിന്നാലെ പോയി നോക്കിയപ്പോഴാണ് പുലിയാണെന്നു കണ്ടത്.

പുലി സമീപത്തെ ഉയരമുള്ള ഭാഗത്തേക്ക് കടന്നു കാട്ടിലേക്ക് കയറുന്നതിനിടയില്‍ നായ റോഡിലേക്ക് വീഴുകയും പുലി ചാടി നായയുടെ മുകളിലേക്കു വീണു കഴുത്തിനു പിടിച്ചു കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നുവെന്ന് പ്രസീദ പറഞ്ഞു.