പോക്‌സോ കേസില്‍ യുവാവിന് 30 വര്‍ഷം കഠിനതടവും പിഴയും
Sunday, August 25, 2024 3:14 AM IST
അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 30 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും. അടൂര്‍ ആനന്ദപ്പള്ളി രഞ്ജിത്ത് ഭവനത്തില്‍ ആര്‍. രഞ്ജിത്തിനെയാണ് (33) അടൂര്‍ അതിവേഗത കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്. വിവാഹിതനും അതിജീവിതയുടെ കുടുംബ സുഹൃത്തുമായ രഞ്ജിത്ത് 2023 ജൂണ്‍ 9, 11 തീയതികളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് കേസ്.

അടൂര്‍ എസ്എച്ച്ഒ ആയിരുന്ന ശ്രീകുമാര്‍ അന്വേഷിച്ചു കുറ്റപത്രം നല്‍കിയ കേസില്‍ പ്രതി ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ ആക്റ്റ് എന്നിവപ്രകാരം കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 12 സാക്ഷികളെയും 22 രേഖകളും ഹാജരാക്കി.


പ്രതി തുക അടയ്ക്കുന്ന പക്ഷം അതിജീവതയ്ക്കു നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്കു നിര്‍ദേശം നല്‍കി. തുക അടയ്ക്കാതെ വന്നാല്‍ അധികം ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്മിതാ പി. ജോണ്‍ ഹാജരായി.