റേഷന്‍കടഅടപ്പ് സമരം കാര്‍ഡുടമകള്‍ക്കു വേണ്ടിയെന്ന് ജോണ്‍സണ്‍ വിളവിനാല്‍
Sunday, July 7, 2024 3:52 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ 8, 9 തീയതികളില്‍ നടത്തുന്ന കടയടപ്പ് സമരം വ്യാപാരികള്‍ക്ക് വേണ്ടി മാത്രമല്ല, സംസ്ഥാനത്തെ 55 ലക്ഷത്തിലധികം വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്കുകൂടി വേണ്ടിയാണെന്ന് ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഫെഡറേഷന്‍ ദേശീയ സെക്രട്ടറി ജോണ്‍സന്‍ വിളവിനാല്‍.

റേഷന്‍ വ്യാപാരികള്‍ സമരത്തില്‍നിന്ന് പിന്മാറണമെന്ന് ഭക്ഷ്യമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷാ നിയമം വരുന്നതിനുമുന്‍പ് സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും ആഴ്ചയില്‍ 10 കിലോ അരി ലഭിച്ചിരുന്ന സ്ഥാനത്ത്, ഇപ്പോള്‍ മാസത്തില്‍ അഞ്ച് കിലോ ധാന്യംപോലും കൊടുക്കാന്‍ സംസ്ഥാനത്ത് ലഭിക്കുന്നില്ല.


ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ കാലംതൊട്ട് കേരളത്തിനു ലഭിച്ചിരുന്ന പരിഗണന ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ആവശ്യത്തിന് അരി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ കേന്ദ്ര ഭക്ഷ്യമന്ത്രിക്കും ഭക്ഷ്യ സെക്രട്ടറിക്കും നിരവധിതവണ നിവേദനം നല്‍കിയിട്ടും യാതൊരു ഫലവും ഇല്ലാത്തതിനാലാണ് അസോസിയേഷനുകള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പൊതുസമൂഹത്തെ സംഘടിപ്പിച്ച് അതിശക്തമായ സമരവുമായി റേഷന്‍ സംഘടനകള്‍ മുന്നോട്ട് പോകുമെന്നും ഈ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ സര്‍വകക്ഷി സംഘത്തെ കേന്ദ്രത്തിലേക്ക് അയക്കണമെന്നും ജോണ്‍സന്‍ വിളവിനാല്‍ ആവശ്യപ്പെട്ടു.