കാപ്പ ചുമത്തപ്പെട്ട ആള്‍ക്ക് ചെങ്കൊടി; വിശദീകരണങ്ങള്‍ പാളുന്നു
Sunday, July 7, 2024 3:52 AM IST
പത്തനംതിട്ട: ബിജെപി അനുഭാവിയായിരുന്നയാളെ തെരഞ്ഞുപിടിച്ച് പാര്‍ട്ടിയിലെത്തിച്ചത് പത്തനംതിട്ടയിലെ പാര്‍ട്ടി നേതൃത്വത്തിനു പുലിവാലായി. നിരവധി കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്നയാള്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ആഘോഷപൂര്‍വം ചെങ്കൊടി പിടിപ്പിച്ചു രക്തഹാരം അണിയിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം കുമ്പഴയില്‍ പത്തനംതിട്ട ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിലാണ് മലയാലപ്പുഴ സ്വദേശിയായ ശരണ്‍ ചന്ദ്രന്‍ സിപിഎം അംഗത്വം സ്വീകരിക്കുന്നത്. മന്ത്രി വീണ ജോര്‍ജിന്‍റെകൂടി സാന്നിധ്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ശരണ്‍ ചന്ദ്രനെ മാല അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപി അനുഭാവിയായിരുന്ന ശരണ്‍ ചന്ദ്രന്‍ അടക്കം അറുപതോളം പേര്‍ മലയാലപ്പുഴ മേഖലയില്‍നിന്നു സിപിഎമ്മിലെത്തിയത് അഭിമാനമാണെന്ന് നേതാക്കള്‍ വിശദീകരിക്കുകയും ചെയ്തു. ഇവരില്‍ ശരണ്‍ ചന്ദ്രന്‍റെ കടന്നുവരവിനാണ് പ്രാധാന്യം ലഭിച്ചത്. പിന്നാലെയാണ് ഇയാളുമായി ബന്ധപ്പെട്ട കാപ്പ കേസ് സിപിഎമ്മിനെ തിരിഞ്ഞു കൊത്തിയത്.

ശരണിനെതിരേ കാപ്പ നിലവിലുണ്ടെന്ന് പോലീസ്

കഴിഞ്ഞ വര്‍ഷമാണ് ശരണ്‍ ചന്ദ്രനെതിരേ കാപ്പ ചുമത്തിയിരുന്നത്. എന്നാല്‍, നാടു കടത്തിയില്ല. പകരം കാപ്പ 15(3) പ്രകാരം താക്കീത് നല്‍കി വിട്ടു. ഇനി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നാടു കടത്തുമെന്നായിരുന്നു താക്കീത്. അതിനുശേഷം പത്തനംതിട്ട സ്റ്റേഷനിലെ ഒരു 308 കേസില്‍ ഇയാള്‍ പ്രതിയായി. ഇതോടെ കാപ്പ ലംഘിച്ചുവെന്ന പേരില്‍ മലയാലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.

കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയ ശരണിനെ കോടതിക്ക് പുറത്തുവച്ചുതന്നെ പത്തനംതിട്ടയിലെ 308 കേസില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. നവംബറില്‍ ശരണ്‍ ചന്ദ്രനെതിരേ അടിപിടി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതോടൊപ്പം കാപ്പാ കേസ് വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേസും എടുത്തിരുന്നു. ഒളിവില്‍പോയ ശരണിനെ 2024 ഏപ്രില്‍ 16-നാണ് പിടികൂടിയത്. ശരണ്‍ ചന്ദ്രനെതിരേ ആകെ 12 കേസുകളാണുള്ളത്.

11 കേസിനും രാഷ‌്ട്രീയ ബന്ധമുണ്ടെന്നാണ് പോലീസ് വിശദീകരണം. ജൂണ്‍ 23-നാണ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്.

ശരണ്‍ ചന്ദ്രനെതിരേ കാപ്പ നിലവില്‍ ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി

ശരണ്‍ ചന്ദ്രന്‍ നിലവില്‍ കാപ്പ കേസ് പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞുവെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. ഒരാള്‍ക്കെതിരേ കാപ്പ ചുമത്തിയാൽ ആയുഷ്‌കാലം മുഴുവന്‍ അതു നിലനില്‍ക്കില്ല. തന്നെയുമല്ല രാഷ‌്ട്രീയ കേസുകളില്‍ പെടുന്നവര്‍ക്കെതിരേ കാപ്പ ചുമത്തുന്നത് തെറ്റെന്നും ഉദയഭാനു പറഞ്ഞു. ശരണിനെ നാടുകടത്തിയിട്ടില്ല. കാപ്പയില്‍ താക്കീത് നല്‍കുകയാണ് ചെയ്തത്. ആര്‍എസ്എസിനുവേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് പ്രതിയായതെന്നും ഉദയഭാനു വിശദീകരിച്ചു.

സ്ത്രീകളെ തല്ലിയ കേസ് ശരണിനെതിരേ രാഷ്‌ട്രീയപ്രേരിതമായി ചുമത്തിയതാണെന്നും ഉദയഭാനു ന്യായീകരിച്ചു. മുമ്പ് ബിജെപി അനുഭാവിയായിരുന്നപ്പോഴാണ് കേസുകളില്‍പ്പെട്ടത്. അതെല്ലാം ഉപേക്ഷിച്ചാണ് ശരണ്‍ ചന്ദ്രന്‍ സിപിഎം അംഗത്വം സ്വീകരിച്ചിരിക്കുന്നതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

കാപ്പ ചുമത്തപ്പെട്ടയാള്‍ക്ക് സിപിഎമ്മില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ട ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ വ്യക്തമാണ്. മുമ്പ് തെറ്റായ രാഷ്‌ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍, അത് ഉപേക്ഷിച്ചുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് വന്നത്. അതുകൊണ്ടാണ് അവര്‍ ചെങ്കൊടി ഏന്താന്‍ തയാറായി വന്നതെന്നും വീണ ജോര്‍ജ് വിശദീകരിച്ചു. പാര്‍ട്ടിയിലേക്ക് വരുന്നതോടെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.

സ്വീകരണ പരിപാടിയില്‍ നേതാക്കളുടെ നീണ്ടനിര

ബിജെപി വിട്ടു വന്നവര്‍ക്ക് സ്വീകരണം നൽകുന്ന കുമ്പഴയിലെ പരിപാടി ഏറെ ആഘോഷത്തോടെയാണ് നടന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവാണ് ഇവരെ മാലയിട്ടു സ്വീകരിച്ചത്. മന്ത്രി വീണ ജോര്‍ജ്, ജില്ലാ സെക്രട്ടേറിയറ്റംഗം ഓമല്ലൂര്‍ ശങ്കരന്‍, കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍, പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി. സഞ്ജു അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.


പുതുതായി വന്നവര്‍ക്ക് അംഗത്വം നല്‍കിക്കൊണ്ട് മന്ത്രി വീണ ജോര്‍ജ് അടക്കമുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളാണ് വിഷയത്തില്‍ ആദ്യം ചര്‍ച്ച തുടങ്ങിയത്. പാര്‍ട്ടിക്കുപറ്റിയ പിഴവായി അനുഭാവികള്‍പോലും ഇതിനെ വിലയിരുത്തിയിട്ടുണ്ട്. അബദ്ധം പറ്റിയതാകാമെന്നു മറ്റൊരു വിഭാഗവും. എന്നാല്‍ രൂക്ഷമായ ആക്രമണമാണ് നേതാക്കള്‍ക്കെതിരേ പലരും നടത്തിയിട്ടുള്ളത്.

വരുംദിവസങ്ങളില്‍ ഇക്കാര്യം സിപിഎമ്മിനു തലവേദനയായി മാറും. സിപിഎം നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. പാര്‍ട്ടിയിലേക്ക് പുതുതായി അംഗത്വം സ്വീകരിച്ചെത്തുന്നവരുടെ പശ്ചാത്തലം മറച്ചുവച്ചതു സംബന്ധിച്ച് നേതാക്കള്‍ മറുപടി പറയേണ്ടിവരുമെന്നാണ് സൂചന.

ഇന്‍റലിജന്‍സ് നിശബ്ദതയും ചര്‍ച്ചയില്‍

കാപ്പ കേസ് ചുമത്തിയ ശരണ്‍ ചന്ദ്രനു സിപിഎമ്മിലേക്കു വരവേല്‍ക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ ഒരു മന്ത്രി മുഖ്യാതിഥിയായി പങ്കെടുത്തപ്പോഴും ഇന്‍റലിജന്‍സ് സംവിധാനം പുലര്‍ത്തിയ നിശബ്ദത ചര്‍ച്ചയായി. പത്തനംതിട്ട, മലയാലപ്പുഴ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് ശരണ്‍ ചന്ദ്രന്‍.

മുമ്പ് സ്ത്രീകളെ ആക്രമിച്ചതടക്കമുള്ള കേസുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നു. വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മന്ത്രി ഇയാളെ സ്വീകരിക്കാനെത്തുന്നത് സ്‌പെഷല്‍ബ്രാഞ്ചും അറിഞ്ഞ മട്ടിലായിരുന്നില്ല.

പാര്‍ട്ടിയുടെ നവമാധ്യമങ്ങളില്‍ അടക്കം ശരണ്‍ ചന്ദ്രന്‍റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ മലയാലപ്പുഴ മേഖലയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായിത്തന്നെ രംഗത്തുവന്നു. പലരും വാട്‌സ്ആപ്പുകളിലും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചു.

പൊതുപ്രവര്‍ത്തന രംഗം സിപിഎം ക്രിമിനല്‍വത്കരിക്കുന്നു: ഡിസിസി പ്രസിഡന്‍റ്

പത്തനംതിട്ട: പൊതുപ്രവര്‍ത്തനരംഗം ക്രിമിനല്‍വത്കരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കാപ്പ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ക്ക് സിപിഎമ്മില്‍ അംഗത്വം നല്‍കിയ ജില്ലാ സെക്രട്ടറി ഉദയഭാനുവും മന്ത്രി വീണാ ജോര്‍ജും പൊതുസമൂഹത്തോടു മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് ജീപ്പ് എറിഞ്ഞു തകര്‍ക്കുകയും സ്വകാര്യ ബസ്‌സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതുള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ടവരും കഞ്ചാവ്, മണല്‍, മണ്ണ് മാഫിയയ്ക്ക് നേതൃത്വം നല്‍കുന്നവരുമാണ് കഴിഞ്ഞ ദിവസം സിപിഎം അംഗത്വം നല്‍കിയവരില്‍ മിക്കവരും.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന ജില്ലയിലെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കുന്ന ഗുണ്ടാസംഘത്തെ വളര്‍ത്തിയ സിപിഎം ജില്ലാ സെക്രട്ടറിയുടെ ക്വട്ടേഷന്‍ സംഘത്തിലേക്കാണ് ബിജെപിയില്‍ നിന്ന് ഇവരെ കൊണ്ടുവന്നിട്ടുള്ളതെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

അടൂരിലെ മണ്ണ്, മദ്യ മാഫിയ സംഘത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന സിപിഎം ജില്ലാ നേതൃത്വം തിരുവല്ലയിലെ ബലാത്സംഗ കേസ് പ്രതിയെയും സിപിഎമ്മിലേക്ക് തിരികെയെടുത്ത് ധാര്‍മിക മൂല്യം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം തിരുത്തല്‍ കാപ്പ പ്രതിയിലൂടെ: വെട്ടൂര്‍ ജ്യോതി പ്രസാദ്

കാപ്പ ചുമത്തപ്പെട്ട ക്രിമിനല്‍ കേസ് പ്രതിക്ക് പാര്‍ട്ടി മെംബര്‍ഷിപ്പ് നല്‍കി തിരുത്തല്‍ പ്രക്രിയക്കു തുടക്കം കുറിച്ചിരിക്കുന്നുവെന്ന സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം ആശ്‌ചര്യജനകമെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ് വെട്ടൂര്‍ ജ്യോതിപ്രസാദ്.

പരാജയത്തില്‍നിന്നും പാഠം പഠിക്കാതെ സംസ്ഥാന മന്ത്രിയും ജില്ലാ സെക്രട്ടറിയും നേതൃത്വം നല്‍കി നടത്തിയ മെംബര്‍ഷിപ്പ് വിതരണത്തിലൂടെ സിപിഎം അവരുടെ യഥാര്‍ഥ നയം വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏതു ക്രിമിനലുകളെയും സംരക്ഷിക്കുമെന്ന് സൂചനകളിലൂടെ സിപിഎം നല്‍കുന്ന അറിയിപ്പ് അപകടകരമാണ്. ഇതുതന്നെയാണോ സിപിഎം നയവ്യതിയാനമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ക്രിമിനലുകളുടെ അഭയകേന്ദ്രമായി സിപിഎം മാറുന്നതില്‍ സിപിഐ അടക്കം നിലപാട് പറയണമെന്നും ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു.