ചരിത്രസാക്ഷിയായി രവിയുടെ ആലയിലെ ‘ഫ്രഞ്ച് നിര്‍മിത പീരങ്കി’
Wednesday, August 28, 2024 1:46 AM IST
നീലേശ്വരം: കാരിമൂലയിലെ പി.പി. രവിയുടെ ആലയില്‍ ഉലയുടെ സഹായത്താല്‍ കനലില്‍ നിന്ന് ചുട്ടുപഴുപ്പിച്ചെടുത്ത ഇരുമ്പ് ചുറ്റിക കൊണ്ട് അടിച്ചു പണിയായുധങ്ങളാക്കി മാറ്റുന്ന അടകല്ല് പറയുന്നത് നീലേശ്വരം രാജവംശത്തിന്‍റെ ചരിത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പീരങ്കിയാണ് അടകല്ലായി ഉപയോഗിച്ചുവരുന്നത്. 1757 ഡിസംബര്‍ മൂന്നിന് നീലേശ്വരം സന്ദര്‍ശിച്ച രാമന്തളിയിലെ ഫ്രഞ്ച് കമാന്‍ഡറുടെ സഹോദരന്‍ ആന്‍ക്വിറ്റില്‍ ഡുപേറന്‍ നീലേശ്വരത്ത് പാലായിക്കടുത്ത് ഫ്രഞ്ചു പീരങ്കി കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1756 ജൂണ്‍ 22നു നീലേശ്വരത്തെ മൂന്നാംകൂര്‍ രാജാവിന്‍റെ അനന്തരവന്‍ ഫ്രഞ്ചു സേനയെ പാലായിയില്‍ വെച്ച് പരാജയപ്പെടുത്തിയതായും അന്നവിടെ ഉപേക്ഷിച്ച ഫ്രഞ്ച് സൈന്യത്തിന്‍റെ പീരങ്കിയാണതെന്നാണ് മൂന്നാംകൂര്‍ രാജാവിന്‍റെ അനന്തരവന്‍ ഡുപേറനെ അറിയിച്ചത്.

മൂളികുളത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വര്‍ഷങ്ങളോളം കിടന്ന പീരങ്കി 80 വര്‍ഷങ്ങള്‍ക്ക് മുമ്പ്, പാരമ്പര്യമായി കൊല്ലപ്പണിയെടുക്കുന്ന രവിയുടെ അച്ഛന്‍ പുതിയപുരയില്‍ കുഞ്ഞിരാമന്‍റെ പിതാവിന് ആലയില്‍ ഉപയോഗിക്കുന്നതിനായി നാടുവാഴി നല്കിയെന്നാണ് വിശ്വസിച്ചു വരുന്നത്. കുറെക്കാല കരിമൂല പടാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്തുള്ള ആലയില്‍ അടകല്ലായി ഉപയോഗിച്ച പീരങ്കി ഈയടുത്താണ് പുതിയതായി നിര്‍മ്മിച്ച ആലയിലേക്ക് മാറ്റി സ്ഥാപിച്ചത്. തെയ്യം കലാകാരന്‍ കേളു പണിക്കര്‍ രചിച്ച് കഴിഞ്ഞ മാസം പ്രകാശനം ചെയ്ത കനല്‍വഴികള്‍ താണ്ടിയ ജീവിതം എന്ന ഗ്രന്ഥത്തില്‍ നിന്നും പീരങ്കിയെക്കുറിച്ചറിഞ്ഞ ചരിത്രാധ്യാപകനായ ജയചന്ദ്രന്‍ ചാമക്കുഴി വിവരമറിയിച്ച് സ്ഥലം സന്ദര്‍ശിച്ച കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം അധ്യാപകന്‍ ഡോ. നന്ദകുമാര്‍ കോറോത്ത് ഫ്രഞ്ച് ഗ്രന്ഥത്തിലുള്ള പരാമര്‍ശത്തെക്കുറിച്ചും ഫ്രഞ്ച് നിര്‍മിതിയോടുള്ള സാമ്യതയും പ്രദേശവാസികളുമായി പങ്കുവച്ചു.


1771 ൽ ഫ്രഞ്ച് ഭാഷയില്‍ ആന്‍ക്വിറ്റില്‍ ഡുപേറന്‍ എഴുതിയ സെന്‍ത് അവസ്തയുടെ ആദ്യ യൂറോപ്യന്‍ പരിഭാഷ ഗ്രന്ഥത്തില്‍ പതിമൂന്ന് പേജുകളിലായാണ് നീലേശ്വരത്തെക്കുറിച്ചുള്ള വിവരണങ്ങളുള്ളത്. ഗ്രന്ഥം 2013 -ല്‍ ഗൂഗിള്‍ ബുക്‌സ് ഡിജിറ്റലൈസ് ചെയ്തു. കാനറിയന്‍സിനെതിരെ യുദ്ധത്തില്‍ സഹായിക്കുന്നതിനായി നീലേശ്വരം രാജാവിന്‍റെ അധികാര പരിധിയില്‍ കോട്ട കെട്ടാന്‍ രാജാവ് ഫ്രഞ്ചുകാരെ അനുവദിച്ചതും 1000 സ്വര്‍ണ പഗോഡകള്‍ നല്കാത്തതിനാല്‍ നീലേശ്വരത്തെ കോട്ടയുടെ പകുതി ഭാഗം കാനറിയന്‍സ് (ഇക്കേരി നായിക്കര്‍) കൈവശപ്പെടുത്തിയതും തുടര്‍ന്ന് 1775 ൽ നിസഹായനായ കോലത്തിരി രാമന്തളി കോട്ട ഫ്രഞ്ച് കാരെ ഏല്പിച്ചതും ആന്‍ക്വിറ്റില്‍ ഡുപേറന്‍ വിവരിക്കുന്നുണ്ട്.

നീലേശ്വരത്തെ കോട്ട ശൃംഖലയുടെ വടക്കേ അറ്റത്ത് എട്ടു നിരീക്ഷണ കേന്ദ്രങ്ങളോടുകൂടിയ (ടവറുകള്‍) മട്ടലായി കോട്ട കാനറീസില്‍ നിന്ന് 1752 ജനുവരി 23നു ഫ്രഞ്ച് സൈന്യം പിടിച്ചടക്കി. മട്ടലായി കോട്ടപിടിച്ചാല്‍ നീലേശ്വരത്തിന്‍റെ അധികാരികള്‍ ആകാമെന്ന ചിന്തയിലാണ് ശക്തമായ ഏറ്റുമുട്ടലിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും മട്ടലായി കോട്ട പിടിച്ചടക്കിയത്. പിന്നീടാണ് ഫ്രഞ്ച് സേനയെ നീലേശ്വരം രാജവംശത്തിലെ മൂന്നാംകൂര്‍ രാജാവിന്‍റെ സൈന്യം പരാജയപ്പെടുത്തിയത്.

രണ്ടാം കര്‍ണാട്ടിക് യുദ്ധത്തിന്‍റെ കാലഘട്ടത്തിലാണ് ഫ്രഞ്ചുകാര്‍ പരാജയപ്പെട്ടത് എന്നത് കര്‍ണ്ണാടിക് യുദ്ധത്തില്‍ നീലേശ്വരം പ്രദേശവും പങ്കാളികളായിരുന്നെന്നാണ് വ്യക്തമാക്കുന്നത്. ഡുപേറന്‍ നീലേശ്വരം നഗരത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഏഴിമല കോട്ടയുടെ കമാന്‍ഡര്‍ ഡൗഡന്‍ രണ്ടു സൈനികരെ അംഗരക്ഷകരായി നല്കിയിരുന്നു. രാമന്തളിയില്‍ നിന്നും പഴയ കപ്പല്‍ പാതയിലൂടെയാണ് അദ്ദേഹം നീലേശ്വരത്തേക്ക് യാത്ര തിരിച്ചത്.