ജപ്തിഭീഷണിയിലായ സഹോദരിമാർക്ക് കൈത്താങ്ങേകി സഹപാഠികൾ
Wednesday, August 28, 2024 1:46 AM IST
നീലേശ്വരം: വീടും പറമ്പും ജപ്തിഭീഷണിയിലായ സഹോദരിമാരെ ചേർത്തുപിടിച്ച് കൈത്താങ്ങ് നല്കി സഹപാഠികൾ. കടക്കെണിയും രോഗവും മൂലം ജീവിതം വഴിമുട്ടിയ പള്ളിക്കര ചെമ്മാക്കരയിലെ പള്ളിവളപ്പിൽ തങ്കമണി, സഹോദരി സുകുമാരി എന്നിവർക്കാണ് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ 1984-85 എസ്എസ്എൽസി ബാച്ചിലെ സഹപാഠി കൂട്ടായ്മ തുണയായത്.

ബീഡിത്തൊഴിലാളിയായ തങ്കമണി 1,60,000 രൂപയുടെ ബാങ്ക് വായ്പയെടുത്താണ് വർഷങ്ങൾക്കുമുമ്പ് വീട് പണിതത്. ചോർന്നൊലിക്കുന്ന ഒറ്റമുറിക്കൂരയിലായിരുന്നു അതുവരെ തങ്കമണിയും രോഗബാധിതയായ ചേച്ചി സുകുമാരിയും കഴിഞ്ഞിരുന്നത്. ആദ്യകാലങ്ങളിൽ വായ്പയുടെ തവണകൾ കൃത്യമായി തിരിച്ചടച്ചിരുന്നു.


എന്നാൽ കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഇരുവരും രോഗബാധിതരാവുകയും കൂടി ചെയ്തതോടെ തിരിച്ചടവ് മുടങ്ങി. പിന്നീട് പലിശ കുമിഞ്ഞുകൂടി കടബാധ്യത 2,03,392 രൂപയായി ഉയർന്നു. ആകെയുള്ള കിടപ്പാടം കൂടി നഷ്ടമാകുമെന്ന അവസ്ഥയിലാണ് സഹപാഠികൾ സഹായവുമായെത്തിയത്. സഹപാഠികൾ ഓരോരുത്തരും ചെറുതും വലുതുമായ സംഭാവനകൾ കൂട്ടിച്ചേർത്ത് ബാങ്കിലെ കടബാധ്യത തീർത്ത് തങ്കമണിയുടെ ആധാരം തിരിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പടന്നക്കാട് ബേക്കൽ ക്ലബിൽ നടന്ന സഹപാഠി കൂട്ടായ്മയിൽ വിശിഷ്ടാതിഥിയായെത്തിയ എച്ച്. ദിനേശൻ തങ്കമണിക്ക് ആധാരം കൈമാറി.