വീടിനടുത്ത് കാട്ടാനകളെത്തിയിട്ടും തിരിഞ്ഞുനോക്കാതെ വനംവകുപ്പ്
Wednesday, August 28, 2024 1:46 AM IST
മുള്ളേരിയ: വീടിനു തൊട്ടടുത്തുവരെ കാട്ടാനകളെത്തിയ കാര്യം വിളിച്ചറിയിച്ചിട്ടും വാഹനമില്ലെന്നുപറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി. അഡൂർ ചെന്നങ്കുണ്ടിലെ അച്ചു വെളിച്ചപ്പാടനും കുടുംബത്തിനുമാണ് കാട്ടാനകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ രാത്രി മുഴുവൻ വിറച്ചിരിക്കേണ്ടിവന്നത്. ആനകൾ പോയിക്കഴിഞ്ഞ് നേരം പുലർന്നതിനു ശേഷം മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് വനംവകുപ്പിന്‍റെ ദ്രുതപ്രതികരണസേനയുടെ നേതൃത്വത്തിൽ തുരത്തിയ രണ്ട് കൊമ്പൻമാരാണ് വനാതിർത്തിയിലേക്കുള്ള വഴിയിൽ ചെന്നങ്കുണ്ടിലെ കൃഷിയിടങ്ങളിൽ നാശംവിതച്ചത്. പുലിപ്പറമ്പിലെ വനാതിർത്തിക്ക് തൊട്ടടുത്തുള്ള പ്രദേശമാണ് ചെന്നങ്കുണ്ട്.

സന്ധ്യയോടെ ആനകളെ തുരത്തി ഇവിടംവരെയെത്തിച്ചതോടെ ഇനി അവ കാടുകയറിക്കൊള്ളുമെന്ന ധാരണയിൽ വനംവകുപ്പ് ജീവനക്കാർ പിൻവലിയുകയായിരുന്നു. എന്നാൽ ചെന്നങ്കുണ്ടിൽ വ്യാപകനാശം വിതച്ചതിനുശേഷം പുലർച്ചെയോടെ മാത്രമാണ് ആനകൾ പുലിപ്പറമ്പിലെ വനാതിർത്തി കടന്നത്. ആനകൾക്ക് അതിർത്തി കടക്കുന്നതിനായി പുലിപ്പറമ്പിലെ സൗരോർജവേലി നേരത്തേ ഓഫ് ചെയ്ത് വച്ചിരുന്നു.

നെൽപാടങ്ങളടക്കമുള്ള കൃഷിയിടങ്ങളിൽ രാത്രി മുഴുവൻ നാശം വിതച്ച ആനകൾ അച്ചു വെളിച്ചപ്പാടന്‍റെ വീടിന്‍റെ 10 മീറ്റർ അടുത്തുവരെ എത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ ആർആർടിയുടെ വാഹനം ബോവിക്കാനത്തേക്ക് മടങ്ങിയെന്നും ഇനി രാവിലെ മാത്രമേ വരികയുള്ളൂവെന്ന മറുപടിയാണ് ലഭിച്ചത്. അച്ചു വെളിച്ചപ്പാടൻ, അബ്ദുൽ ഖാദർ, മാലിങ്കൻ എന്നിവരുടെ നെൽപാടങ്ങളിലെ ഞാറുമുഴുവൻ ആനകൾ ചവിട്ടിമെതിച്ചു.


അച്ചു വെളിച്ചപ്പാടന്‍റെ പറമ്പിലെ അഞ്ച് തെങ്ങുകളും 15 കമുകുകളും നശിപ്പിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് വീടിനു നേരെ ആക്രമണമുണ്ടാകാതിരുന്നത്. വീട്ടിലെ മുഴുവൻ ലൈറ്റുകളും ഓൺചെയ്തുവച്ചും ഉറക്കെ ശബ്ദമുണ്ടാക്കിയുമാണ് ആനകളെ അകറ്റിനിർത്തിയത്. ഈ സമയമത്രയും ആനകൾ വരുന്നതുംകാത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിപ്പറമ്പിലെ സൗരോർജവേലിക്ക് സമീപം നില്ക്കുകയായിരുന്നു.

ആഴ്ചകൾക്കുമുമ്പ് ഇതേ പഞ്ചായത്തിൽ പുലി കുടുക്കിൽപെട്ടപ്പോൾ മണിക്കൂറുകൾ കൊണ്ട് വയനാട്ടിൽ നിന്നുൾപ്പെടെ സംവിധാനങ്ങളെത്തിച്ച വനംവകുപ്പാണ് രണ്ടു കാട്ടാനകൾ വീടിനു സമീപത്തെത്തിയിട്ടും വാഹനമില്ലെന്ന കാരണം പറഞ്ഞ് തിരിഞ്ഞുനോക്കാതെയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പുലി ചത്തതിന്‍റെ പേരിൽ നാട്ടുകാർക്കെതിരെ കേസും അന്വേഷണവുമെല്ലാം നടക്കുകയാണ്. ചെളി നിറഞ്ഞ പാടത്ത് കാട്ടാന കാലുതെറ്റി വീണിരുന്നെങ്കിൽ അച്ചു വെളിച്ചപ്പാടനും അയൽവാസികളും ഇപ്പോൾ കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാകുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.