കാഞ്ഞങ്ങാട് നഗരസഭയില്‍ തീര്‍പ്പാക്കാനുള്ളത് 37 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍
Tuesday, August 27, 2024 1:39 AM IST
കാഞ്ഞങ്ങാട്: നഗരസഭയില്‍ തീര്‍പ്പാക്കാനുള്ളത് 37 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുകൾ. എല്ലാ വര്‍ഷവും ഓഡിറ്റ് നടക്കുന്നുണ്ടെങ്കിലും 1985 മുതലുള്ള ഒരു റിപ്പോര്‍ട്ട് പോലും നഗരസഭ നഗരസഭ തീര്‍പ്പാക്കിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2022 വരെയുള്ള 37 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന കുറ്റപ്പെടുത്തലിനു പിന്നാലെ 2022ലെ ഓഡിറ്റ് റിപ്പോര്‍ട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വെച്ചു.

ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ അതിന്മേല്‍ സെക്രട്ടറി തയാറാക്കിയ കുറിപ്പ് കൂടി ചേര്‍ത്ത് പ്രത്യേകം വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ പരിഗണനയ്ക്കു വെയ്ക്കണമെന്നാണ് ചട്ടം. 37 വര്‍ഷമായി അത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. മറുപടി നല്കി റിപ്പോര്‍ട്ട് തീര്‍പ്പാക്കുന്ന കാര്യത്തിലോ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കി നടപടികള്‍ എടുക്കുന്നതിലോ സ്ഥിരംസമിതികളോ ഭരണസമിതിയോ വേണ്ട പ്രാധാന്യം നല്കുന്നില്ലെന്നും പുതിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഓരോ മാസത്തെയും വരവുചെലവ് കണക്കുകള്‍ തൊട്ടടുത്ത മാസം 10-ാം തീയതിക്കുള്ളില്‍ ധനകാര്യസമിതി അംഗീകരിക്കണമെന്നാണ് നിയമം. എന്നാല്‍ കാഞ്ഞങ്ങാട് അതൊന്നും പാലിക്കപ്പെടുന്നില്ല. മിക്ക മാസങ്ങളിലെയും വരവുചെലവ് കണക്കുകള്‍ അടുത്തമാസം അവസാനമോ പിന്നീടുള്ള ഏതെങ്കിലും മാസമോ ആണ് അംഗീകരിക്കുന്നത്. മാസാന്ത്യ വരവുചെലവ് കണക്കുകള്‍ അംഗീകരിക്കുന്നു എന്ന ഒരൊറ്റ വരി മാത്രമാണ് ഇതിന്‍റെ മിനുറ്റ്‌സില്‍ രേഖപ്പെടുത്തുന്നത്. അംഗീകരിക്കുന്ന കണക്കുകളുടെ വിശദാംശങ്ങള്‍ മിനുറ്റ്‌സില്‍ ഉള്‍പ്പെടുത്തണമെന്ന ചട്ടം ധനകാര്യസമിതിയെ ഓഡിറ്റ് റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നുണ്ട്. വിവിധ സ്ഥിരംസമിതികളുടെ കീഴിലുള്ള പദ്ധതികളുടെ കാര്യത്തില്‍ ബന്ധപ്പെട്ടവരാരും ഇടപെടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചെലവഴിച്ച പണം കൃത്യമായാണോ വിനിയോഗിക്കുന്നതെന്ന് കൗണ്‍സില്‍ യോഗം പോലും ഉറപ്പുവരുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.


ജീവനക്കാരുടെ യോഗം മാസത്തില്‍ ഒരുതവണയെങ്കിലും വിളിച്ചുചേര്‍ത്ത് ഓരോ സെക്ഷനിലെയും പ്രവര്‍ത്തനപുരോഗതി വിലയിരുത്തണമെന്ന നിര്‍ദേശമുണ്ടെങ്കിലും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിൽ രൊറ്റ യോഗം മാത്രമാണ് ചേര്‍ന്നത്. അതില്‍ പങ്കെടുത്തത് ഒരേയൊരു ജീവനക്കാരന്‍ മാത്രമെന്നും മിനുറ്റ്‌സ് സാക്ഷ്യപ്പെടുത്തുന്നു. ജീവനക്കാരുടെ ജോലി പുരോഗതി വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്കുന്നതില്‍ സെക്രട്ടറിയും നഗരസഭ ചെയര്‍പേഴ്‌സണും പ്രത്യേകം ശ്രദ്ധ നല്കണമെന്നും ഓഡിറ്റ് പറയുന്നു.

കൂടാതെ സിപിഎം മുഖപത്രം സ്‌കൂളുകളിലെത്തിക്കാന്‍ 75,000 രൂപ ചെലവഴിച്ച നഗരസഭയുടെ നടപടിയിലും ക്രമക്കേടുണ്ട്. 25 ഗവ. സ്‌കൂളുകളിലാണ് പത്രം നല്കുന്നതെന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച യാതൊരു തെളിവുകളും ലോക്കല്‍ ഫണ്ട് ഓഡിറ്റ് സംഘത്തിനു മുന്നില്‍ ഹജരാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ല. മാത്രമല്ല പത്രം നല്കിയെന്നു പറയുന്ന സ്‌കൂളുകളില്‍ എയ്ഡഡ് സ്‌കൂളുകളുമുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.

പണം പത്രസ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് നല്കിയത്. അതേസമയം ലൈബ്രറികളില്‍ പത്രം വിതരണം ചെയ്ത പദ്ധതിയുടെ പണം ലൈബ്രറികളുടെ അക്കൗണ്ടിലേക്കാണ് നല്കിയത്. രണ്ടു പദ്ധതികളിലേക്കുമായി 1,40,990 രൂപയാണ് ചെലവഴിച്ചത്. ഈ തുക പത്രസ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കണമെന്നാണ് ചട്ടം. പത്രം സ്വീകരിച്ച 39 ലൈബ്രറികളും ഗ്രന്ഥശാലസംഘത്തിന്‍റെ അനുമതി ഇല്ലാത്തതാണെന്ന സൂചനയും ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.