ഖാദി തൊഴിലാളികളുടെ വേതനം മുടങ്ങിയിട്ട് ഒന്നരവർഷം
Tuesday, August 27, 2024 1:39 AM IST
കാഞ്ഞങ്ങാട്: ഖാദി ബോർഡിനു കീഴിലുള്ള തൊഴിലാളികൾക്ക് വേതനം ലഭിക്കാതായിട്ട് ഒന്നര വർഷം. മിക്ക വിഭാഗങ്ങളിലും കഴിഞ്ഞ വർഷം മേയിലാണ് അവസാനമായി വേതനം കിട്ടിയത്.
ഖാദി ബോർഡിന് കീഴിലുള്ള തൊഴിലാളികൾക്ക് 15 മാസത്തെയും ബോർഡിതര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 18 മാസത്തെയും കൂലിയാണ് കിട്ടാനുള്ളത്.

ബോർഡിതര സ്ഥാപനങ്ങളിൽ 2022 ഡിസംബറിനു ശേഷവും ബോർഡിനു കീഴിൽ 2023 മാർച്ചിനു ശേഷവും പ്രൊഡക്‌ഷൻ ഇൻസന്‍റീവും കിട്ടിയിട്ടില്ല.

പൂരകവേതന പദ്ധതി പ്രകാരം സംസ്ഥാന സർക്കാരിൽ നിന്ന് കിട്ടാനുള്ള തുക കുടിശികയായതോടെയാണ് തൊഴിലാളികളുടെ വേതനവും ഇൻസന്‍റീവും മുടങ്ങിയത്.

ഓണത്തിനു മുമ്പ് സർക്കാർ പണം നല്കുമെന്നും അതോടെ തൊഴിലാളികൾക്ക് മുടങ്ങിക്കിടക്കുന്ന കൂലിയുടെ ഒരു ഭാഗമെങ്കിലും നല്കാൻ കഴിയുമെന്നുമാണ് ഇപ്പോൾ അധികൃതർ നല്കിയിരിക്കുന്ന ഉറപ്പ്.

ഇതിൽ വിശ്വസിച്ച് കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടംവാങ്ങി കാത്തിരിക്കുകയാണ് തൊഴിലാളികൾ. ഒരു വർഷത്തിലധികമായി ജോലിയും കൂലിയുമില്ലാത്ത അവസ്ഥയിലാണ് കഴിയുന്നതെന്ന് തൊഴിലാളികൾ പറയുന്നു.


പലരും തൊഴിലുറപ്പ് ജോലികൾക്കും മറ്റും പോയിത്തുടങ്ങി. തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് സ്കീം, ഉത്പാദക ബോണസ്, ഉത്സവബത്ത എന്നിവയെല്ലാം മുടങ്ങി.

ഇതോടൊപ്പം നിർമാണസാമഗ്രികളുടെ വിലക്കയറ്റവും ദൗർലഭ്യവും കൂടിയായതോടെ ചെറുകിട സംഘങ്ങളിൽ പലതും അടച്ചിട്ടിരിക്കുകയാണ്.

ഓണമിങ്ങെത്തിയിട്ടും മേഖലയിൽ ഉണർവ് പ്രകടമായിട്ടില്ല. കഴിഞ്ഞ മേയ് വരെയുള്ള കണക്ക് പ്രകാരം 80 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഖാദി ബോർഡിന് നല്കാനുള്ളത്.

ഇൻകം സപ്പോർട്ട് ഇനത്തിൽ 38 കോടി, റിബേറ്റ് ഇനത്തിൽ 35 കോടി, ഉത്പാദക ബോണസ് വകയിൽ ഏഴുകോടി എന്നിങ്ങനെയാണ് ഔദ്യോഗിക കണക്ക്.

എന്നാൽ യഥാർഥ കണക്കുകൾ ഇതിലേറെയാണെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു.