ഈസ്റ്റ് എളേരി പഞ്ചായത്തിൽ കോൺഗ്രസിന് ഒറ്റയ്ക്ക് നിയന്ത്രണം
Tuesday, August 27, 2024 1:39 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിൽ ജോസഫ് മുത്തോലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഇനി കോൺഗ്രസിന്‍റെ ഒറ്റയ്ക്കുള്ള നിയന്ത്രണത്തിൽ.

നാലംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയ സാഹചര്യത്തിൽ അവശേഷിച്ച ഭരണസമിതിയിലെ എട്ട് കോൺഗ്രസ് അംഗങ്ങൾ ചേർന്ന് ജോസഫ് മുത്തോലിയെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. മുത്തോലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് സിപിഎം നല്കിയിരുന്ന പിന്തുണ പിൻവലിച്ചതായി ഏരിയാ സെക്രട്ടറി ടി.കെ. സുകുമാരൻ നേരത്തേ അറിയിച്ചിരുന്നു.

ജോസഫ് മുത്തോലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കോൺഗ്രസ് പാർട്ടി പൂർണ പിന്തുണ നല്കുമെന്നും നിലവിൽ 12 അംഗങ്ങളുള്ള ഭരണസമിതിയിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഭരണസമിതി അംഗങ്ങളായ ജോസഫ് മുത്തോലി, ഫിലോമിന ജോണി, പ്രശാന്ത് സെബാസ്റ്റ്യൻ, സിന്ധു ടോമി, സോണിയ വേലായുധൻ, തേജസ് ഷിന്‍റോ, വി.ബി. ബാലചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മേഴ്സി മാണിയും പിന്തുണയറിയിച്ചു. അതേസമയം നേരത്തേ കോൺഗ്രസിൽ ലയിച്ച ഡിഡിഎഫ് വിഭാഗത്തിൽ നിന്നുള്ള ജയിംസ് പന്തമ്മാക്കലും ഷേർളി ചീങ്കല്ലേലും യോഗത്തിൽനിന്ന് വിട്ടുനിന്നു. ഈ വിഭാഗത്തിൽ നിന്നുള്ള മറ്റു നാലംഗങ്ങളെ നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിരുന്നു.

ജയിംസ് പന്തമ്മാക്കലിന് ഇപ്പോൾ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും വ്യക്തിഹത്യയുമാണെന്നും നേതാക്കൾ പറഞ്ഞു. മുതിർന്ന നേതാവ് കെ.പി. കുഞ്ഞിക്കണ്ണൻ, മാമുനി വിജയൻ, ടോമി പ്ലാച്ചേരി, ജോയി കിഴക്കരക്കാട്ട്, ജോർജ് കരിമഠം, ജോസ് കുത്തിയതോട്ടിൽ, തോമസ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


വികസനകാര്യങ്ങളിലെ പിന്നോട്ടുപോക്കും ഭരണരംഗത്തെ കെടുകാര്യസ്ഥതയും പഞ്ചായത്ത് ഓഫീസിൽ സൂക്ഷിച്ചിരുന്ന ബാറ്ററികൾ ഉൾപ്പെടെയുള്ള ആസ്തികൾ മോഷണം പോയതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിക്കുന്ന സാഹചര്യവും മുൻനിർത്തിയാണ് ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കുന്നതെന്ന് സിപിഎം ഏരിയാ സെക്രട്ടറി പത്രക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം സിപിഎം പ്രതിനിധിയായ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. മോഹനൻ ഇതുവരെ രാജിവച്ചിട്ടില്ല.

നിലവിലുള്ള ഭരണസമിതിക്ക് പിന്തുണ നല്കാൻ നേരത്തേ സിപിഎം നിർബന്ധിതരായതാണെന്നും ഇപ്പോൾ പിന്തുണ പിൻവലിച്ചതായുള്ള പ്രസ്താവനയും രാഷ്ട്രീയ ബലഹീനത കൊണ്ടാണെന്നും ഡിസിസി പ്രസിഡന്‍റും കോൺഗ്രസ് നേതാക്കളും ആരോപിച്ചു.

പഞ്ചായത്തുകൾക്ക് നല്കേണ്ട വികസന ഫണ്ടുകൾ സംസ്ഥാന സർക്കാർ തടഞ്ഞു വയ്ക്കുന്നതുമൂലം സംസ്ഥാനത്താകമാനം തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധികൾ നേരിടുന്നുണ്ട്.

ഇക്കാര്യം മറച്ചുവച്ചു കൊണ്ടാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇത് കേവലം രാഷ്ട്രീയപ്രേരിതമാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും നേതാക്കൾ പറഞ്ഞു.