ജീവനക്കാരുടെ ഉപരിപഠനം ; പുതിയ ഉത്തരവ് അവസരനഷ്ടമുണ്ടാക്കും
Tuesday, August 27, 2024 1:39 AM IST
കാസര്‍ഗോഡ്: ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഉള്ള സ്ഥാപനങ്ങളില്‍ മാത്രമേ ഉപരിപഠനം നടത്താന്‍ അനുമതി നല്കാവൂയെന്ന സര്‍ക്കാര്‍ ഭരണപരിഷ്‌കാര ഉത്തരവ് പല ജീവനക്കാര്‍ക്കും ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടുത്തുമെന്ന് പരാതി. ഉദ്യോഗക്കയറ്റത്തിനും മറ്റും ബിടെക് അടക്കമുള്ള കോഴ്‌സുകള്‍ പാര്‍ട്ട് ടൈമായി പഠിക്കുന്ന ജീവനക്കാരുണ്ട്.

ബിടെക് പാര്‍ട്ട് ടൈം കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നിലവില്‍ ജില്ലയിലില്ല. കാസര്‍ഗോഡ് ജില്ലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ എല്‍ബിഎസ് സെന്‍റര്‍ നടത്തിയ ലാറ്ററല്‍ എന്‍ട്രി ടെസ്റ്റ് എഴുതി അര്‍ഹത നേടിയെങ്കിലും ജില്ലയില്‍ ഒരു എന്‍ജിനിയറിംഗ് കോളജിലും ജീവനക്കാര്‍ക്ക് പഠിക്കാനുള്ള പാര്‍ട്ട് ടൈം കോഴ്‌സ് ലഭ്യമല്ല. ഇവര്‍ കണ്ണൂര്‍ ജില്ലയിലെ എന്‍ജിനീയറിംഗ് കോളജുകളെ ആശ്രയിക്കണം. എന്നാല്‍ 30 കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥാപനത്തില്‍ പഠിക്കണമെന്ന സര്‍ക്കാര്‍ നിബന്ധനപ്രകാരം ഇതു നടക്കില്ല.

കഴിഞ്ഞതവണ ജില്ലയിലെ എല്‍ബിഎസ് മുഖേന 25ഓളം ജീവനക്കാരാണ് 1000 രൂപ വീതം ഫീസടച്ച് ലാറ്ററല്‍ എന്‍ട്രി ടെസ്റ്റ് എഴുതിയത്. യോഗ്യത നേടിയശേഷം കോഴ്‌സിനു ചേരാന്‍ അവസരം തേടുമ്പോഴാണ് കോഴ്‌സ് ഇല്ലെന്ന് പറയുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.

എഐസിടിഇ ഉത്തരവില്‍ ജോലി ചെയ്തുകൊണ്ടുതന്നെ താമസസ്ഥലത്തു നിന്നോ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നോ 75 കിലോമീറ്റര്‍ പരിധിയില്‍ പഠിക്കാം. ഈ ആനുകൂല്യമാണ് ജീവനക്കാര്‍ക്ക് നഷ്ടമാകുന്നത്. ഉപരിപഠനത്തിനായി ജില്ലയില്‍ തന്നെ ആവശ്യമായ കോഴ്‌സുകള്‍ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.


സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സായാഹ്ന കോഴ്‌സുകളിലും പാര്‍ട്ട് ടൈം കോഴ്‌സുകളിലും വിദൂരവിദ്യാഭ്യാസ ഓണ്‍ലൈന്‍ കോഴ്‌സുകളിലും ചേരാനുള്ള അനുമതിയുമായി ബന്ധപ്പെട്ട മാര്‍ഗരേഖ കഴിഞ്ഞ ജൂണ്‍ ഏഴിനാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ജീവനക്കാര്‍ പഠിക്കാന്‍ താത്പര്യപ്പെടുന്ന കോഴ്‌സ് ഏതെന്നു കാട്ടി രണ്ടുമാസം മുമ്പ് വകുപ്പ് മേധാവിക്ക് അപേക്ഷ നല്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ വകുപ്പ് മേധാവി തീരുമാനമെടുക്കണം. ബന്ധപ്പെട്ട ജില്ലാ മേധാവി മുഖേന വകുപ്പ് മേധാവിക്ക് നേരിട്ടോ ഓണ്‍ലൈനായോ അപേക്ഷ നല്കാം.

അനുമതി നിഷേധിച്ചാല്‍ അപ്പീൽ നൽകാം. പഠന കോഴ്‌സില്‍ പങ്കെടുക്കുന്നു എന്ന കാരണത്താല്‍ ഓഫീസ് സമയത്തില്‍ ഒരു ഇളവും അനുവദിക്കില്ല.

ഓഫീസ് സമയത്ത് ഓഫ്‌ലൈന്‍, ഓണ്‍ലൈനുകളില്‍ ഒരു കോഴ്‌സിലും പങ്കെടുക്കാന്‍ പാടില്ല. അടിയന്തരപ്രാധാന്യമുള്ള സാഹചര്യങ്ങളില്‍ ജീവനക്കാരുടെ സേവനം പ്രവൃത്തിസമയം കഴിഞ്ഞും മേലധികാരിയുടെ നിര്‍ദേശം അനനുസരിച്ച് ഓഫീസില്‍ ലഭിക്കണം.

കോഴ്‌സില്‍ ചേര്‍ന്നു പഠിക്കുന്നവര്‍ക്ക് ഭരണസൗകര്യാര്‍ഥം നടത്തുന്ന സ്ഥലംമാറ്റത്തില്‍ നിന്നും അതിനാല്‍ സംരക്ഷണം നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു.