പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് കഞ്ചാവ് ബീഡി വലിച്ച സ്കൂൾ വിദ്യാർഥികൾ പിടിയിൽ
Sunday, August 25, 2024 6:37 AM IST
കുമ്പള: പോലീസ് സ്റ്റേഷനു മുന്നിൽ കൂട്ടിയിട്ട വാഹനങ്ങൾക്കിടയിൽ മറഞ്ഞുനിന്ന് കഞ്ചാവ് ബീഡി വലിച്ച പ്ലസ് വൺ വിദ്യാർഥികളെ കുമ്പള പോലീസ് പിടികൂടി.

വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത് കൂട്ടിയിട്ട വാഹനങ്ങൾക്കിടയിലേക്ക് സ്കൂൾ യൂണിഫോമിട്ട വിദ്യാർഥികൾ പോകുന്നത് ഏതാനും ദിവസങ്ങളായി പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ പോലീസ് ഉദ്യോഗസ്ഥർ മറഞ്ഞുനിന്ന് നിരീക്ഷിച്ചപ്പോഴാണ് പുകവലിക്കുകയാണെന്നു കണ്ടത്.


എസ്ഐ കെ.ശ്രീജേഷ്, സിപിഒമാരായ വിനോദ്, ഗോകുൽ എന്നിവർ ചേർന്നാണ് വിദ്യാർഥികളെ പിടികൂടിയത്. തുടർന്ന് ഇവർ പഠിക്കുന്ന സ്കൂളിലെ അധ്യാപകരെയും കുട്ടികളുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവം ജുവനൈൽ കോടതിയിൽ റിപ്പോർട്ട് ചെയ്ത ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.