വെള്ളൂടയിലെ സൗരോർജ പ്ലാന്‍റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
Sunday, August 25, 2024 6:37 AM IST
അമ്പലത്തറ: വെള്ളൂടയിലെ നിർദിഷ്ട സൗരോർജ പ്ലാന്‍റിനെതിരെ നാട്ടുകാരുടെ പ്രതിഷേധസമരം ശക്തമായി. ഗ്രാമസംരക്ഷണ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.

ഒരു ഗ്രാമത്തിന്‍റെ ഭാവിവികസനത്തെയാകെ തച്ചുടയ്ക്കുന്ന രീതിയിൽ സൗരോർജ പ്ലാന്‍റ് സ്ഥാപിക്കുന്നതിൽനിന്ന് ഭരണകൂടം പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നു കിലോമീറ്റർ ചുറ്റളവിൽ ജനവാസമില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ 52 എക്കർ സ്ഥലത്ത് സൗരോർജ പ്ലാന്‍റ് സ്ഥാപിക്കാൻ ജിൻഡാൽ കമ്പനി അനുമതിപത്രം വാങ്ങിയത്.


വാർഡംഗം എ.വേലായുധൻ അധ്യക്ഷനായി. ബാബു അഞ്ചാംവയൽ, കെ.വി.ബാബു, മനുലാൽ മേലത്ത്, ജ്യോതി രാധാകൃഷ്ണൻ, പ്രശാന്ത് സൗത്ത്, സുനിൽ കുമാർ വാഴക്കോട്, പ്രേംരാജ് കാലിക്കടവ്, ശ്രീജിത്ത് പറക്കളായി എന്നിവർ പ്രസംഗിച്ചു. ആയിരത്തോളം പേർ പ്രതിഷേധസമരത്തിൽ പങ്കെടുത്തു. ബേക്കൽ ഡിവൈഎസ്പി പി.മനോജിന്‍റെ നേതൃത്വത്തിൽ വിപുലമായ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.