പാലിയേറ്റീവ് നഴ്സ് വിവാദം : മെഡിക്കൽ ഓഫീസറുടെ വാദങ്ങൾ വസ്തുതാപരമല്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
Saturday, August 24, 2024 1:43 AM IST
പനത്തടി: പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിലെ പാലിയേറ്റീവ് നഴ്സിന്‍റെ കാലാവധി പുതുക്കിനൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മെഡിക്കൽ ഓഫീസർ ഉന്നയിക്കുന്ന വാദങ്ങൾ വസ്തുതാപരമല്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എം.കുര്യാക്കോസ് അറിയിച്ചു. പാലിയേറ്റീവ് നഴ്സിനു വേണ്ട ബിസിസി പാൻ യോഗ്യതയും ഒന്നര വർഷത്തെ പ്രവൃത്തിപരിചയവും നഴ്സ് അനിതയ്ക്ക് ഉള്ളതാണ്.

2008 മുതൽ 2023 വരെയുള്ള കാലത്ത് ജോലിയിലുള്ള നഴ്സുമാരെ പ്രോജക്ട് നിലനിൽക്കുന്നിടത്തോളം കാലം പിരിച്ചുവിടാൻ പാടില്ലെന്ന് തദ്ദേശവകുപ്പ് കഴിഞ്ഞ വർഷം സെപ്റ്റംബർ 13ന് ഉത്തരവിറക്കിയിട്ടുണ്ട്.

ചികിത്സാവധിയിലായിരുന്ന നഴ്സ് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നഴ്സ് അനിതയെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ കഴിഞ്ഞ 17ന് ചേർന്ന പിഎംസി യോഗം തീരുമാനമെടുത്തതാണ്.

‌എന്നാൽ മെഡിക്കൽ ഓഫീസർ ഇവർക്ക് നിയമന ഉത്തരവ് നൽകുന്നതിനും ജോലിയിൽ പ്രവേശിപ്പിക്കുന്നതിനും തയാറാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്‍റും സ്ഥിരം സമിതി അധ്യക്ഷരും മെഡിക്കൽ ഓഫീസറെ കാണാൻ ആശുപത്രിയിലെത്തിയത്.


മൂന്നു മണിക്കൂറോളം കാത്തിരുന്നിട്ടും ഡോക്ടർ പ്രസിഡന്‍റിനെയും മറ്റു ജനപ്രതിനിധികളെയും കാണാൻ തയാറാകാതിരുന്ന സാഹചര്യത്തിലാണ് ഓഫീസ് മുറി പൂട്ടേണ്ടി വന്നതെന്ന് പത്രക്കുറിപ്പിൽ വിശദീകരിച്ചു.

നഴ്സിനെതിരെ പരാതി നൽകിയ വി.എസ്.അനുരാജ് എന്ന ആൾ വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് പരാതി ഉന്നയിച്ചിട്ടുള്ളതെന്നും അനിത സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് മെഡിക്കൽ ഓഫീസർ പത്രങ്ങളിലൂടെ ആക്ഷേപം ഉന്നയിച്ചത് വസ്തുതാപരമായി ശരിയല്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയിൽ പറഞ്ഞു. ഇങ്ങനെയൊരു കാര്യം ഇതുവരെ മെഡിക്കൽ ഓഫീസർ ബന്ധപ്പെട്ട യോഗത്തിൽ ഉന്നയിക്കുകയോ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.