സിപിഎമ്മിലെ ചേരിപ്പോര്; വീട്ടമ്മയുടെ സ്കൂട്ടർ തീയിട്ടു നശിപ്പിച്ചു
Wednesday, May 8, 2024 12:47 AM IST
പടന്ന: വീടിന് മുന്നിൽ നിർത്തിയിട്ട വീട്ടമ്മയുടെ സ്കൂട്ടർ തീയിട്ടു നശിപ്പിച്ചു. കാട്ടിപ്പൊയിൽ ഗവ.ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റ് പടന്ന തെക്കെക്കാട്ടിലെ പി.പി.രവിയുടെ ഭാര്യ കെ.പ്രീജയുടെ സ്കൂട്ടറാണ് വീട്ടുമുറ്റത്ത് കത്തി നശിച്ചത്. ഇന്നലെ പുലർച്ചെ 2.15 ഓടെയാണ് സംഭവം. ശബ്ദവും തീയും കണ്ട് ഉറക്കമുണർന്ന വീട്ടുകാരും പരിസരവാസികളും ചേർന്ന് ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ചു തീ അണയ്ക്കുകയായിരുന്നു.

പടന്ന തെക്കെക്കാട്ട് മുത്തപ്പൻ മടപ്പുരയുടെ ഭരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേനാളുകളായി സിപിഎമ്മിലെ ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് നിരവധി തവണ ഏറ്റുമുട്ടലും സംഘർഷവും നടന്നിരുന്നു. സിപിഎം വിമത വിഭാഗത്തിലെ കുടുംബത്തിന്‍റെ വീടിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടറാണ് കത്തി നശിച്ചത്.ഗ്യാസ് സിലിണ്ടർ വരാന്തയിലുണ്ടായിരുന്നു, അതിലേക്ക് തീ പടരാതിരുന്നത് കൂടുതൽ അപകടം ഒഴിവാക്കി.

ഇവരുടെ സ്കൂട്ടറിന് നേരെ മൂന്നാം തവണയാണ് അക്രമം നടക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആദ്യം സ്കൂട്ടറിന്‍റെ സീറ്റും മറ്റും കുത്തിക്കീറി നശിപ്പിക്കുകയും രണ്ടാഴ്ച കഴിഞ്ഞ് സ്കൂട്ടറിനും വീടിനും നേരെ ബലൂണുകളിൽ കരി ഓയിൽ നിറച്ച് എറിഞ്ഞ് വികൃതമാക്കുകയും ചെയ്തിരുന്നു. ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി.മനുരാജിന്‍റെ നേതൃത്വത്തിൽ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.