വേനലിലും മഴയിലും കുടിവെള്ളവിതരണം മുടക്കാതെ റഷീദും ഇസ്മയിലും
Sunday, May 5, 2024 1:11 PM IST
തൃക്കരിപ്പൂർ: ജലക്ഷാമവും ഉപ്പുവെള്ളവും കൊണ്ട് വലയുന്ന തൃക്കരിപ്പൂർ പഞ്ചായത്തിലെ ആറ് കേന്ദ്രങ്ങളിൽ വേനലിലും മഴയിലും സൗജന്യമായി കുടിവെള്ളമെത്തിച്ചുനല്കി ഉടുമ്പുന്തലയിലെ എം.കെ.റഷീദും വൾവക്കാട് പൂവളപ്പിലെ ഇസ്മയിലും. തദ്ദേശസ്ഥാപനങ്ങൾക്കും ജല അഥോറിറ്റിക്കും കഴിയാത്ത വിധത്തിൽ ആറ് വർഷമായി ഒരു മുടക്കവും വരുത്താതെ ലോറിയിൽ ശുദ്ധജല വിതരണം നടത്തുകയാണ് ഇവർ. തുടക്കത്തിൽ വാഹനം വാടകയ്ക്കെടുത്താണ് കുടിവെള്ള വിതരണം നടത്തിയിരുന്നത്.

പിന്നീട് ഇതിനായി മാത്രം റഷീദ് ഒരു മിനി ലോറി സ്വന്തമായി വാങ്ങി. 2000 ലിറ്ററിന്‍റെയും 1500 ലിറ്ററിന്‍റെയും 1000 ലിറ്ററിന്‍റെയും ടാങ്കുകളിൽ വെള്ളം നിറച്ചാണ് വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്നത്.

പാതയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനില്ക്കുന്നവരുടെ കുടങ്ങളിലും ബക്കറ്റുകളിലുമെല്ലാം ആവശ്യത്തിന് വെള്ളം നിറച്ചുകൊടുക്കും. പരമാവധി മൂന്നോ നാലോ ദിവസത്തെ ഇടവേള കഴിഞ്ഞാൽ വീണ്ടും വെള്ളവുമായെത്തും. വരൾച്ചക്കാലമായതോടെ ജല അഥോറിറ്റിയുടെയും മറ്റും കുടിവെള്ള വിതരണത്തിന് ഇടവേളകൾ കൂടുതലായപ്പോൾ റഷീദിന്‍റെയും ഇസ്മയിലിന്‍റെയും സേവനത്തിന് ഇടവേളകൾ കുറഞ്ഞിരിക്കുകയാണ്.

എല്ലാ ദിവസവും രാവിലെ 6.30 ന് വീടുകളിൽ നിന്നിറങ്ങിയാൽ ഉച്ചയ്ക്ക് രണ്ടുമണി വരെ കുടിവെള്ള വിതരണത്തിന്‍റെ തിരക്കാണ്. വെള്ളമെടുക്കുന്നതിനായി ആയിറ്റിയിലെ റഷീദും സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി മൈതാനിയിലെ ജമാലും കുഴൽകിണറുകളും ഫിൽട്ടറുകളുമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്. 17,000 മുതൽ 20,000 ലിറ്റർ വരെ വെള്ളമാണ് ഓരോ ദിവസവും ഇവിടങ്ങളിൽനിന്നും സംഭരിച്ച് വിവിധ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് എത്തിച്ചുനല്കുന്നത്. ഉത്സവാഘോഷങ്ങളും വിവാഹങ്ങളും നടക്കുമ്പോൾ അധികമായി വെള്ളമെത്തിച്ചുനല്കാനും ശ്രദ്ധ വയ്ക്കാറുണ്ട്.

മഴക്കാലത്തുപോലും ശുദ്ധജല ലഭ്യത ഇല്ലാത്ത വയലോടി, ഉടുമ്പുന്തല, പൂവളപ്പ്, ഒളവറ, പുനത്തിൽ, മധുരങ്കൈ തുടങ്ങിയ പ്രദേശങ്ങളിലെ 150 ൽപ്പരം കുടുംബങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളുമാണ് തങ്ങളുടെ ഊർജമെന്ന് റഷീദും ഇസ്മയിലും പറയുന്നു.