അഗതികള്‍ക്ക് നല്‍കി, അഭയവും അഭിമാനവും
Wednesday, May 1, 2024 7:57 AM IST
കാഞ്ഞങ്ങാട്: കര്‍ണാടക കുടക് ഗോണിക്കൊപ്പയിലെ കാപ്പിത്തോട്ടത്തിലെ തൊഴിലാളിയാണ് ഭര്‍ത്താവ്. പകലന്തിയോളം പണിയെടുത്താല്‍ കൂലിയായി ആകെ കിട്ടുന്നത് ബോധം പോകുന്നതുവരെ കുടിക്കാനുള്ള മദ്യം. വീട്ടില്‍ വഴക്കും ബഹളവും ഒഴിഞ്ഞിട്ട് നേരമില്ല. 600 രൂപയുടെ കടം പോലും വീട്ടാന്‍ പറ്റാത്ത അത്രയും ദാരിദ്ര്യമായിരുന്നു ആ വീട്ടില്‍.

ഇനിയും ഇവിടെ നിന്നാല്‍ തന്‍റെയും കുഞ്ഞുങ്ങളുടെയും ജീവിതം നശിക്കുമെന്ന് 30കാരിയായ മല്ലികയ്ക്ക് മനസിലായി. അപ്പോഴാണ് കേരളത്തില്‍ പോയി ജോലി ചെയ്താല്‍ മെച്ചപ്പെട്ട കൂലി ലഭിക്കുമെന്ന് ആരോ പറഞ്ഞത്. വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാതിരുന്ന മല്ലികയ്ക്ക് കേരളത്തില്‍ എവിടെ പോകണമെന്നോ ആള്‍ക്കാരോട് ഏതു ഭാഷയില്‍ സംസാരിക്കണമെന്നോ യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല. എങ്കിലും രണ്ടും കല്‍പിച്ച് രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയുമെടുത്ത് കേരളത്തിലേക്ക് പോകാന്‍ തീരുമാനിച്ചു.

ബസ് കയറി തലശേരിയില്‍ എത്തിച്ചേര്‍ന്നു. ട്രെയിന്‍ കണ്ടപ്പോള്‍ അതില്‍ കയറി. ടിക്കറ്റ് ഇല്ലാത്തതിനാല്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ ടിടിആര്‍ ഇറക്കിവിട്ടു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ മക്കളെ ചേര്‍ത്തുപിടിച്ച് റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് പൊട്ടിക്കരഞ്ഞു. അപ്പോള്‍ പിങ്ക് പോലീസ് എത്തി മല്ലികയെയും മക്കളെയും പടന്നക്കാട് സ്‌നേഹസദന്‍ ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ചു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് രണ്ടുദിവസം മുമ്പ്, 2020 മാര്‍ച്ച് 18നാണ് മല്ലികയും കുട്ടികളും ഇവിടെയെത്തുന്നത്.

കോവിഡ് ഭീതിയില്‍ ലോകം സ്തംഭിച്ചുനിന്ന വേളയില്‍ സ്‌നേഹസദന്‍ അവര്‍ക്ക് പുതിയൊരു ജീവിതം സമ്മാനിച്ചു. മല്ലിക ഇന്നു നല്ല ശമ്പളത്തില്‍ വീട്ടുജോലി ചെയ്യുന്നു. മക്കള്‍ മിടുക്കരായി പഠിക്കുന്നു. മാത്രമല്ല താന്‍ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് വീട് നിര്‍മിക്കുന്നതിനായി ചിറ്റാരിക്കാല്‍ മണ്ഡപത്ത് 10 സെന്‍റ് സ്ഥലവും വാങ്ങി.

ഇതു മല്ലികയുടെ മാത്രം കഥയല്ല. ഇവിടെ താമസിക്കുന്ന 18 അമ്മമാര്‍ക്കും 14 കുട്ടികൾക്കും മുമ്പ് താമസിച്ചിരുന്നവര്‍ക്കുമെല്ലാം ഇത്തരത്തില്‍ ഓരോ കഥകള്‍ പറയാനുണ്ടാവും. എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട്, വിധിയെ പഴിച്ച് ജീവിതം എങ്ങനെയെങ്കിലും തള്ളിനീക്കാന്‍ വിധിക്കപ്പെട്ട അവസ്ഥയില്‍ നിന്നുമാറി സ്വന്തം കാലില്‍ നില്‍ക്കാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനും അവരെ പ്രാപ്തരാക്കിയ സ്‌നേഹസദനത്തെയും അതിന്‍റെ മാനേജരും സിസ്റ്റര്‍ സുപ്പീരിയറുമായ സിസ്റ്റര്‍ ജോസി ജോസിനെയും കുറിച്ച്.

ലക്ഷംവീട് കോളനിയിലെ കുട്ടികള്‍ക്ക് പുതുജീവിതം

2012 ജനുവരി 25ന് സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് (അഗതികളുടെ സഹോദരിമാര്‍) സഭാംഗമായ സിസ്റ്റര്‍ ജോസി ചെന്നൈ സ്റ്റെല്ലാ മാരിസ് കോളജില്‍ നിന്നും എംഎസ്ഡബ്ല്യു പഠനം പൂര്‍ത്തിയാക്കിയശേഷം സിസ്റ്റര്‍ ലിന്‍സിക്കൊപ്പം കോണ്‍വെന്‍റ് തുടങ്ങുന്നതിനായി പടന്നക്കാട് എത്തുന്നത്. ഒരു വാടകവീട്ടിലായിരുന്നു കോണ്‍വെന്‍റ് ആരംഭിച്ചത്. പടന്നക്കാട് ശാന്തിതീരം കൗണ്‍സിലിംഗ് സെന്‍ററില്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ചിരുന്നു.

എന്തുതരം സാമൂഹ്യപ്രവര്‍ത്തനമാണ് ഇവിടെ നടത്തേണ്ടത് എന്നതിനെക്കുറിച്ച് വലിയ രൂപമൊന്നുമില്ലായിരുന്നു. അപ്പോഴാണ് ഇവിടുത്തെ ലക്ഷംവീട് കോളനിയെക്കുറിച്ച് കേള്‍ക്കുന്നത്. അവിടെയുള്ള 22 കുടുംബങ്ങളിലെ ഭൂരിഭാഗം പുരുഷന്മാരും മദ്യത്തിന് അടിമപ്പെടുകയും പലരുടെയും കുടുംബജീവിതം തകരുകയും നിത്യദാരിദ്ര്യവും കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയുമായിരുന്നു. പല കുട്ടികളും കൃത്യമായി സ്‌കൂളില്‍ പോകാത്ത സ്ഥിതിയായിരുന്നു. ഇതിനൊരു മാറ്റമുണ്ടാക്കാന്‍ സിസ്റ്റര്‍മാര്‍ തീരുമാനിച്ചു. കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കികൊടുക്കുകയായിരുന്നു ആദ്യം ചെയ്തത്.

ലയണ്‍സ് ക്ലബിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ മാത്രമായി ഒരു ചെറുവീട് നിര്‍മിച്ചുനല്‍കി. നേരമിരുട്ടിയാല്‍ ആളുകള്‍ പോകാന്‍ ഭയപ്പെട്ടിരുന്ന ഈ പ്രദേശത്തേക്ക് രണ്ടു സിസ്റ്റര്‍മാരും എത്തി വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ കുട്ടികളെ പഠിപ്പിച്ചു. അവര്‍ക്ക് കംപ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കി. രണ്ടരവര്‍ഷത്തെ അവരുടെ സേവനം കുട്ടികളുടെ മിടുക്കരാക്കി.

നല്ല മാര്‍ക്കോടെ അവര്‍ പരീക്ഷ പാസായി. ഇതു കുട്ടികളുടെ മാത്രമല്ല, കോളനിവാസികളുടെ ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കി. മദ്യവിപത്തില്‍ നിന്നും ഈ മേഖല മുക്തമായി. ആളുകള്‍ കൃത്യമായി ജോലിക്ക് പോകാന്‍ തുടങ്ങിയതോടെ അവരുടെ സാമ്പത്തികനില മെച്ചപ്പെടുകയും പലരും കുറേക്കൂട മെച്ചപ്പെട്ട സ്ഥലത്തേയ്ക്ക് താമസം മാറുകയും ചെയ്തു.

വഴിത്തിരിവായ പത്രപരസ്യം

അക്കാലത്ത് കണ്ട ഒരു പത്രപരസ്യമാണ് സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ടിന്‍റെ ഈ മേഖലയിലെ പ്രവര്‍ത്തനം എന്താണെന്ന് തീരുമാനിച്ചത്. ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഷെല്‍ട്ടര്‍ ഹോം തുടങ്ങുന്നതിനായി ഈ രംഗത്ത് മുന്‍പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സാമൂഹ്യക്ഷേമവകുപ്പിന്‍റെ പരസ്യമായിരുന്നു അത്. ഇതേത്തുടര്‍ന്ന് പ്രോജക്ട് സമര്‍പ്പിച്ചെങ്കിലും ഇത് അനുവദിച്ചുകിട്ടുന്നതില്‍ ഒട്ടേറെ തടസങ്ങളുണ്ടായിരുന്നു.

ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രത്യേക താത്പര്യമെടുത്താണ് ഷെല്‍ട്ടര്‍ ഹോം അനുവദിക്കുന്നത്. 2015 മേയ് ഒന്നിന് ഷെല്‍ട്ടര്‍ ഹോമിന്‍റെ പ്രവര്‍ത്തനം വാടകക്കെട്ടിടത്തില്‍ ആരംഭിച്ചു. തുടക്കകാലത്തെ സ്ഥാപനത്തിന്‍റെ ബാലാരിഷ്ടതകളില്‍ സിസ്റ്റര്‍ പ്രീമയുടെ പിന്തുണ ഏറെ സഹായകരമായതായി സിസ്റ്റര്‍ ജോസി പറയുന്നു. പിന്നീട് സെന്‍റ് വിന്‍സന്‍റ് പ്രോവിന്‍സിന്‍റെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ 52 സെന്‍റ് സ്ഥലം വാങ്ങി കെട്ടിടനിര്‍മാണം ആരംഭിച്ചു. 2018 ഡിസംബര്‍ എട്ടിനു പുതിയ കെട്ടിടത്തിലേക്ക് മാറി. 5500 ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ഇന്നു 35 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഈ സ്ഥാപനത്തോട് ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടി മരിക്കുന്ന കാലം വരെ സ്ഥാപനത്തിന് ആവശ്യമുള്ള കാര്യങ്ങള്‍ മുടക്കം കൂടാതെ ചെയ്തുകൊടുക്കുമായിരുന്നു.

ഈ വര്‍ഷം സ്‌നേഹസദനുള്ള സര്‍ക്കാര്‍ ഗ്രാന്‍റ് ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും സുമനസുകളുടെ സഹായം കൊണ്ട് കുറവുകളൊന്നും സ്‌നേഹസദന്‍റെ പ്രവര്‍ത്തനങ്ങളിലുണ്ടായിട്ടില്ല. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ മാത്രമല്ല, പാവപ്പെട്ട വീടുകളിലെ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകള്‍ക്കും ഇവിടം അഭയമേകുന്നു.

കൃത്യമായ മരുന്നും പരിചരണവും ലഭിച്ചതിനെതുടര്‍ന്ന് ഇവര്‍ സാധാരണജീവിതത്തിലേക്ക് തിരിച്ചുവരികയും ജോലി ചെയ്ത് സ്വയംപര്യാപ്തത നേടുകയും ചെയ്തിരിക്കുന്നു. ഈ മേഖലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ കൂടി ജില്ലയിലെ ഏതാണ്ട് മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലെയും ഗാര്‍ഹിക പീഡനം സംബന്ധിച്ച കേസുകളെത്തുമ്പോള്‍ അവരെ പുനരധിവസിപ്പിക്കുന്നതിന് പ്രഥമ പരിഗണന സ്‌നേഹസദനാണ് ലഭിക്കാറുള്ളത്.

ഇവിടുത്തെ കുട്ടികള്‍ സഹോദരങ്ങളെപോല തങ്ങളുടെ സ്വന്തം വീട്ടിലെന്ന പോലെ ഇവിടെ കഴിയുന്നു. കാഞ്ഞങ്ങാട് സൗത്ത് ഗവ.സ്‌കൂളിലാണ് ഇവരുടെ വിദ്യാഭ്യാസം. പഠന-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ മിടുക്കരായ കുട്ടികള്‍ നിര്‍മിച്ച കരകൗശലവസ്തുക്കളുടെ എക്‌സിബിഷനുകള്‍ പലയിടത്തും നടത്തി. ഇവരുടെ കലാസൃഷ്ടികള്‍ക്ക് ഇന്ന് ഏറെ ആവശ്യക്കാരുണ്ട്. മൊബൈല്‍ ഫോണിലോ ടിവിയിലോ സമയം കളയാന്‍ കുട്ടികള്‍ തയാറല്ല. പച്ചക്കറി കൃഷിയും മുയലും കോഴിയും താറാവുമെല്ലാമായി ഇവര്‍ ഫുള്‍ ടൈം ബിസിയാണ്. നാളെ കോതമംഗലം കുത്തുകുഴിയിലേക്ക് സ്‌കൂള്‍ കൗണ്‍സിലറായി സ്ഥലംമാറിപ്പോവുകയാണ് സിസ്റ്റര്‍ ജോസി. ഇരുട്ടിലായിരുന്ന ഒരുപാട് ജീവിതങ്ങളെ വെളിച്ചത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി എന്ന സംതൃപ്തിയോടെ.


ഷൈബിന്‍ ജോസഫ്