മലയോരത്ത് ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം
Wednesday, August 28, 2024 1:46 AM IST
ശ്രീകണ്ഠപുരം: മലയോരത്തും ആഫ്രിക്കൻ ഒച്ച് ഭീഷണി. കാഞ്ഞിലേരി , മടമ്പം, മൈക്കിൾഗിരി, അലക്സ് നഗർ ഭാഗങ്ങളിൽ ഒച്ച് ശല്യം രൂക്ഷമായി. പലയിടങ്ങളിലും കിണറുകളിലടക്കം ഇവയെ കണ്ടെത്തിയതോടെ കുടിവെള്ളം പോലും മുടങ്ങുന്ന സാഹചര്യമാണ്. ഒച്ചിനെ സ്പർശിച്ചാൽ കടുത്ത ചൊറിച്ചിലും പുകച്ചിലുമാണ്.

കട്ടിയേറിയ തോടുകളാണ് ഇവയ്ക്കുള്ളത്. ഒച്ച് വാഴ, കപ്പ, പപ്പായ തുടങ്ങിയവയുടെ പച്ചിലകളെല്ലാം വ്യാപകമായി തിന്നു നശിപ്പിക്കുകയാണ്. മരങ്ങൾ, വിറകുപുരകൾ, ഷെഡുകൾ, കുളിമുറികൾ ഇവിടെയെല്ലാം ഒച്ചിന്‍റെ താവളമായി തുടങ്ങിയിട്ടുണ്ട്. ഇവയ്ക്കെതിരേ പ്രതിരോധ നടപടികൾ ആരംഭിക്കണമെന്നാണ് ജനകീയ ആവശ്യം. ഗ്ലൗസ് ഉപയോഗിക്കാതെ ഇവയെ ഒരു കാരണവശാലും തൊടരുതെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്.


ഒച്ചിന്‍റെ ശരീരത്തിൽ നിന്നും വരുന്ന ദ്രവം മനുഷ്യ ശരീരത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. ഒച്ചിന്‍റെ കാഷ്ഠവും ദ്രവവും പറ്റിപിടിക്കാൻ ഇടയുള്ളതിനാൽ പച്ചക്കറികൾ നന്നായി കഴുകി ഉപയോഗിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പുകയില, തുരിശ് മിശ്രിതം തളിക്കുന്നതാണ് ഒച്ചിനെ തുരത്താനുള്ള പ്രധാന മാർഗം. വീടിന്‍റെ പരിസരത്ത് കണ്ട് തുടങ്ങുമ്പോൾ തന്നെ പുകയിലസത്ത് ലായനി ഉപ്പു ചേർത്ത് തളിക്കുക. ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടരുത്. ഈർപ്പം നിലനിൽക്കുന്ന അടിക്കാടുകൾ വെട്ടിതെളിക്കണം. മഴക്കാലത്തിനു ശേഷം മണ്ണ് ഇളക്കി കൊടുക്കണം. ഇവയാണ് ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താനുള്ള മാര്‍ഗം.