പച്ചത്തുരുത്തിൽ ഹരിതാഭമായി ഉദയഗിരി
Wednesday, August 28, 2024 1:46 AM IST
ആലക്കോട്: ജൈവ വൈവിധ്യങ്ങളും മലനിരകളും കൊണ്ട് സമ്പന്നമാണ് കുടക് വനാതിർത്തിയോട് ചേർന്നു കിടക്കുന്ന ഉദയഗിരി പഞ്ചായത്ത്. ചുറ്റും മലനിരകളും നടുവിലായി മണക്കടവ്, കാർത്തികപുരം ടൗണിന് സമീപത്തിലൂടെ ഒഴുകിപ്പോകുന്ന കുടക് വനത്തിൽ നിന്ന് ഉത്ഭവിച്ച് കുപ്പം പുഴയിൽ എത്തിച്ചേരുന്ന രയറോം പുഴയുമാണ് ഉദയഗിരിക്ക് മാറ്റ് കൂട്ടുന്നത്.

ഒരു കാലത്ത് മാലിന്യം നിറഞ്ഞതും സ്വകാര്യ വ്യക്തികൾ കൈയടക്കി വച്ചിരുന്നതുമായ സ്ഥലങ്ങൾ ഹരിത കേരള മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിയിലൂടെ മനോഹരമാക്കിയിരിക്കുകയാണ്. ഉദയഗിരി മോഡൽ പച്ചത്തുരുത്ത് മാതൃക മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹരിത കേരള മിഷൻ.

2014 പരിസ്ഥിതി ദിനത്തിലാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്‍റെ സഹകരണത്തോടെ കാർത്തികപുരം പുഴയിലെ മൂന്നര ഏക്കർ വരുന്ന തുരുത്തിൽ വനവത്കരണത്തിനു തുടക്കമായത്. അന്നുവരെ ഈ പ്രദേശം മാലിന്യംകൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. കർണാടകയിൽ നിന്നുള്ള മുളകളാണ് ആദ്യം നട്ടുപിടിപ്പിച്ചത്. വേനൽക്കാലത്ത് ഇവയെ സംരക്ഷിച്ചു നിർത്താൻ പുഴയ്ക്ക് കുറുകെ തടയണ നിർമിക്കുകയാണ്. അതിലൂടെ കൂടുതലായി ലഭിക്കുന്ന വെള്ളമാണ് പച്ചത്തുരുത്ത് നനയ്ക്കാൻ ഉപയോഗിക്കുന്നത്.


ഇതിനുപുറമേ മുക്കടതാഴെ രണ്ടര ഏക്കർ വരുന്ന സ്ഥലത്ത് മരങ്ങളാലും മോങ്കി മുളകളാലും സമൃദ്ധമാണ്. പഞ്ചായത്തിലെ ഓരോ വാർഡിലും ഓരോ തുരത്ത് എന്ന പ്രവർത്തനമാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഉദയഗിരി പഞ്ചായത്ത് ഓഫീസിനു സമീപം ആറ്റുവഞ്ചി തുരുത്ത്, മണിയൻകൊല്ലിതുരുത്ത്, എരുത്താമട തുരുത്ത്, കുട്ടാപറമ്പിനു സമീപത്തെ ഈയഭരണി തുരുത്ത് എന്നിവ ജൈവവൈവിധ്യങ്ങളാൽ സമൃദ്ധമാണ്.

തൈ നടൽ, വളപ്രയോഗം, ജലസേചനം എന്നിവ കൃത്യസമയത്ത് നടത്തിയാൽ മാത്രമേ പച്ചത്തുരുത്ത് നിലനിർത്താനാകൂ. അതിന് പരിചരണം ആവശ്യമാണ്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ് ഉദയഗിരി പഞ്ചായത്തിൽ നടക്കുന്നത്. നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി ഉദയഗിരി, കാർത്തികപുരം, മണക്കടവ് ടൗണുകളിലും പുഴയോരങ്ങളിലെ പോലെ സൗന്ദര്യവത്കരണ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.