ശന്പള കുടിശിക: ആനതുരത്തലുമായി വാച്ചർമാർ സഹകരിക്കില്ല
Wednesday, August 28, 2024 1:46 AM IST
ഇരിട്ടി: ഏഴുമാസമായി മുടങ്ങിക്കടിക്കുന്ന വനംവകുപ്പിലെ വാച്ചാർമാരുടെ ശന്പള കുടിശിക അനുവദിക്കാഞ്ഞതിലുളള അമർഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. വാച്ചർമാരുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ആനതുരത്തൽ നടപടിയുമായി സഹകരിക്കില്ല.

തൊഴിലാളികൾ ജോലിക്ക് ഹാജരാകും. വാച്ചർമാർ സഹകരിച്ചില്ലെങ്കിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനകളെ തുരത്തി കാട് കയറ്റുന്നത് പ്രതിസന്ധിയിലാകും. തൊഴിലാളി യൂണിയുമായി നേരത്തെ നടത്തിയ ചർച്ചയിൽ ഒരാഴ്ച്ചക്കുള്ളിൽ കുടിശിക ശബളം അനുവദിക്കാമെന്ന് വനം വകുപ്പ് ഉന്നത ഉദ്ധ്യേഗസ്ഥർ ഉറപ്പു നൽകിയിരുന്നു.


ഇതും പാലിക്കാതെയായതോടെയാണ് തൊഴിലാളികൾ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. ജനുവരിയിലാണ് തൊഴിലാളികൾക്ക് അവസാനമായി ശന്പളം കിട്ടിയത്. അധികൃതരുടെ ഉറപ്പിൻമേൽ ഇനിയും കൂലിയില്ലാതെ ജോലിചെയ്യാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് തൊഴിലാളികൾ. വനം വകുപ്പിന് കീഴിൽ നൂറിലധികം താത്കാലിക ജീവനക്കാരാണ് വന്യജീവി സങ്കേതങ്ങളോടും സെക്ഷൻ ഓഫീസുകളോടും ചേർന്ന് തൊഴിലെടുക്കുന്നത്. വന്യമൃഗങ്ങളുടെ ഭീഷണികളെ കൂസാതെ കാടും മോടും താണ്ടി തുച്ഛമായ വേതനത്തിന് തൊഴിലെടുക്കുന്നവരോട് പുച്ഛമനോഭവത്തോടെയാണ് വകുപ്പ് മേധവികൾ പെരുമാറുന്നതെന്ന ആരോപണം ശക്തമാണ്.