ആറളം വന്യജീവി സങ്കേതത്തിൽ നാലു കുരങ്ങുകൾ ചത്തനിലയിൽ
Wednesday, August 28, 2024 1:46 AM IST
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ നാലു കുരങ്ങുകളെ ചത്തനിലയിൽ കണ്ടെത്തി. വളയംചാൽ മീൻമുട്ടി റോഡിൽ 600 മീറ്റർ മാറി ഉൾവനത്തിലാണ് കുരങ്ങുകളെ ചത്തനിലയിൽ ഇന്നലെ രാവിലെ വനപാലകർ കണ്ടെത്തിയത്. ആറളം വൈൽഡ് ലൈഫ് വാർഡൻ ജീ. പ്രദീപ്, കണ്ണൂർ ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ചർ ജയപ്രസാദ്, നരിക്കടവ് ഫോറസ്‌റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ചർ പ്രദീപൻ കാരായി എന്നിവർ സ്‌ഥലത്തെത്തി. ആർആർടി വെറ്ററിനറി സർജൻ ഡോ. ഏലിയാസിന്‍റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.

പ്രാഥമിക പരിശോധനയിൽ വിഷാംശം ഉള്ളിൽ ചെന്നതിന്‍റെ സൂചനകൾ കണ്ടെത്താനാകാത്തതിനാൽ വിദഗ്‌ധ പരിശോധനയ്ക്കായി ആന്തരികാവയവ ഭാഗങ്ങളും സ്രവങ്ങളും വയനാട് വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രോഗബാധ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനാണിത്. ഒരു ആൺകുരങ്ങും മൂന്നു പെൺകുരങ്ങുകളുമാണു ചത്തത്. ഇതിൽ രണ്ടെണ്ണം വലുതും ഒന്ന് ഇടത്തരം പ്രായമുള്ളതും ഒന്ന് കുഞ്ഞുമാണ്. മൂന്നെണ്ണം 12 മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിച്ചിട്ടില്ലാത്ത വിധത്തിൽ വയറിൽ ഒന്നും കാണാത്തതും രോഗബാധയുടെ സൂചനകളാണു നൽകുന്നത്.


കുരങ്ങുപനി പോലുള്ള ഭീഷണി സാധ്യതകൾ കണക്കിലെടുത്തു അതീവ ഗൗരവത്തോടെയാണ് വനം വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

വനത്തിൽ മറ്റെവിടെയെങ്കിലും ഇത്തരം സാഹചര്യം ഉണ്ടോയെന്നു കണ്ടെത്താൻ ആറളം വന്യജീവി സങ്കേതത്തിൽ വ്യാപക തെരച്ചിൽ നടത്താൻ വൈൽഡ് വാർഡൻ ജി.പ്രദീപ് നിർദേശം നൽകി.