മധ്യവയസ്കന്‍ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം
Wednesday, August 28, 2024 1:46 AM IST
കണിച്ചാർ: ചാണപ്പാറയിൽ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.

ചാണപ്പാറയിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയായ പാനികുളം ബാബുവിനെ (50) യാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിളക്കാട് സ്വദേശി പറമ്പുള്ള പുത്തൻവീട് പ്രേംജിത്ത് ലാലിനെ കേളകം പോലീസ് കസ്റ്റഡിയിലെടുത്തു. ബാബുവിന്‍റെ അടുത്ത മുറിയിൽ താമസിക്കുന്ന പ്രേംജിത്തിനെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ഉടൻ കേളകം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.


പ്രേംജിത്ത് മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിലുള്ള വിരോധമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.