മയില്‍പ്പീലി പുരസ്‌കാരം സമര്‍പ്പിച്ചു
Wednesday, August 28, 2024 1:46 AM IST
കണ്ണൂര്‍: കൃഷ്ണ ജ്വല്‍സിന്‍റെയും കൃഷ്ണ ബീച്ച് റിസോര്‍ട്ടിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന മയില്‍പ്പീലി പുരസ്‌കാരം ഈ വര്‍ഷത്തെ ജേതാക്കള്‍ക്ക് സമര്‍പ്പിച്ചു. ഡോ. പി.എം. വാരിയര്‍ (മാനേജിംഗ് ട്രസ്റ്റി ആൻഡ് ചീഫ് ഫിസിഷ്യന്‍, കോട്ടക്കല്‍ ആര്യവൈദ്യശാല), പി.വി. ചന്ദ്രന്‍ (ചെയര്‍മാന്‍ ആൻഡ് മാനേജിംഗ് എഡിറ്റര്‍, മാതൃഭൂമി ആൻഡ് മാനേജിംഗ് പാര്‍ട്ണര്‍, കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനി), ടി.പി. രഞ്ജിത്ത് പദ്മനാഭന്‍ (റിട്ട. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്, കണ്ണൂര്‍ റൂറല്‍ ഡിസ്ട്രിക്ട്) എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍. കണ്ണൂര്‍ പള്ളിയാംമൂലയിലെ കൃഷ്ണ ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പുരസ്‌കാരദാനച്ചടങ്ങില്‍ സ്വാമിനി ദേവി ജ്ഞാനാഭ നിഷ്ഠാനന്ദ ഗിരി (ശാന്താനന്ദ മഠം ഋഷി ജ്ഞാന സാധനാലയം, പത്തനംതിട്ട) മുഖ്യാതിഥിയായിരുന്നു.


സരസ്വതി മെറിറ്റ് കം സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. കലാ-സാംസ്‌കാരിക രംഗത്തും സിഎസ്ആർ പ്രവര്‍ത്തനരംഗത്തും സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച മഹത്‌വ്യക്തികള്‍ക്ക് വര്‍ഷംതോറും സമര്‍പ്പിക്കുന്ന മയില്‍പ്പീലി പുരസ്‌കാരം ഇതുവരെ 52ല്‍ പരം പ്രതിഭകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.