വിളയാങ്കോട് ശിവക്ഷേത്രത്തിലെ കവർച്ച: രണ്ടു കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
Wednesday, August 28, 2024 1:46 AM IST
പരിയാരം: വിളയാങ്കോട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ചയിൽ രണ്ടുപേർ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാക്കളായ മട്ടന്നൂർ കോളാരി മണ്ണൂർ സ്വദേശി കെ. വിജേഷ് (38), തൃശൂർ ആമ്പല്ലൂർ മണ്ണൻപേട്ട സ്വദേശി ഷിബു( 52 )എന്നിവരാണ് പരിയാരം പോലീസിന്‍റെയും കണ്ണൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡിന്‍റെയും പിടിയിലായത്.

കഴിഞ്ഞ 21 ന് രാത്രി എട്ടിനും 22 നു രാവിലെ നാലിനുമിടയിലാണ് കവർച്ച നടന്നത്. ക്ഷേത്രനടയിലുള്ള വലിയ ഭണ്ഡാരമാണ് കവർന്നത്. ഏകദേശം 15,000 രൂപ നഷ്ടപ്പെട്ടിരുന്നു. കവർച്ച നടത്തിയ ഇരുവരും മംഗളൂരുവിലേക്ക് രക്ഷപ്പെടുകയായിരുന്നു. പോലീസ് മംഗളൂരു എത്തുമ്പോഴേക്കും ഇവർ തൃശൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു. തൃശൂരിൽ എത്തി അവിടെ കവർച്ചയ്ക്ക് ആസൂത്രണം നടത്തുന്പോഴാണ് ക്രൈം സ്ക്വാഡ് അംഗങ്ങൾ ഇവരെ പിടികൂടിയത്. പരിയാരം സിഐ എം.പി. വിനീഷ്കുമാർ, എസ് ഐ എൻ.പി. രാഘവൻ, എസ് ഐ ടി.പി. ഷാജിമോൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, അബ്ദുൾ ജബ്ബാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പിടികൂടിയത്.


നിരവധി കവർച്ചാ കേസുകള്‌

രണ്ടു പ്രതികളും കുപ്രസിദ്ധ മോഷ്ടാക്കളാണ്. അന്തർ സംസ്ഥാന മോഷ്ടാവായ തൊരപ്പൻ സന്തോഷിന്‍റെ കൂട്ടാളിയായ മട്ടന്നൂർ മണ്ണൂത്തി സ്വദേശിയായ വിജേഷ് സംസ്ഥാനത്തിനകത്തു തന്നെ ബാങ്ക് കവർച്ചകൾ, ഭവനഭേദനം ഉൾപ്പെടെ നാൽപ്പതിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ്. കൂട്ടു പ്രതിയായ ഷിബുവും അമ്പതിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ഇവർ അറസ്റ്റിലായ വിവരമറിഞ്ഞ് നിരവധി പോലീസ് സ്റ്റേഷനുകളിൽനിന്നും പരിയാരം സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. ഏതൊരു കവർച്ച നടത്തി കഴിഞ്ഞാലും മംഗളൂരുവിലേക്ക് രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്.

തുടർന്ന് കാശെല്ലാം അവിടെ അടിച്ചുപൊളിച്ച് തീർത്തതിനുശേഷം വീണ്ടും മോഷണത്തിന് ഇറങ്ങുകയാണ് ഇവർ ചെയ്യുന്നത്. സിസി ടിവി ദൃശ്യങ്ങളിൽ ഇവരുടെ മുഖം മനസിലായില്ലെങ്കിലും കവർച്ചാരീതി കണ്ടാണ് ക്രൈം സ്ക്വാഡ് ഇവരിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.