ഹോപ് വില്ലേജില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
Wednesday, August 28, 2024 1:46 AM IST
പിലാത്തറ: എല്ലാവരുടേയും ഹൃദയത്തില്‍ നന്മയുടെ വെളിച്ചമുണ്ടെന്നും ഈ വെളിച്ചമാണ് മറ്റുള്ളവരുടെ സങ്കടങ്ങളില്‍ കൈത്താങ്ങാകാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്നും കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല. പിലാത്തറ ഹോപ് വില്ലേജില്‍ ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടലും നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

ഹോപ് പ്രസിഡന്‍റ് ഫാ. ജോര്‍ജ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ മുഖ്യാതിഥിയായി. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.സന്തോഷ് ശ്രീധര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഫ.ബി.മുഹമ്മദ് അഹമ്മദ്, പി.ജെ.ജേക്കബ്, സിസ്റ്റര്‍ വിനീത, ഫാ.റോബിന്‍ ജോണ്‍, മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹന്‍, എം.പി.മധുസൂദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


കിടപ്പുരോഗികളായ ഏഴുപേരുമായി 2007ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് ഹോപ്. 350 പേര്‍ക്കുകൂടി സംരക്ഷണം നല്‍കാനുള്ള സൗകര്യത്തോടെയാണ് ഇപ്പോള്‍ മൂന്നുനിലകളിലായുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

ഏഴു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 38,000 ചതുരശ്ര അടി വിസ്‌കൃതിയിലുള്ള കെട്ടിട നിര്‍മാണം സുമനസുകളുടെ സഹകരണത്തോടെ ഒരു വര്‍ഷത്തിനുളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ പറഞ്ഞു.