ഇന്ദിരാഗാന്ധി ആശുപത്രിക്കെതിരേ സിപിഎം പ്രവർത്തകനുമായി ഡിസിസി സെക്രട്ടറി ഗൂഢാലോചന നടത്തിയെന്ന്
Tuesday, August 27, 2024 1:39 AM IST
തലശേരി: ഡിസിസി സെക്രട്ടറിയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്‍റുമായിരുന്ന കെ.പി. സാജുവിനെതിരെ ഹൈക്കോടതിയെ സമീപിച്ച സിപിഎം പ്രവർത്തകന് എല്ലാ പിന്തുണയും നൽകിയത് ഡിസിസി സെക്രട്ടറിയാണെന്ന് റിപ്പോർട്ട്. തെളിവുകളുമായി കോൺഗ്രസ് നേതാക്കൾ നേതൃത്വത്തെ സമീപിച്ചു. കോൺഗ്രസിൽനിന്നു സിപിഎമ്മിലേക്ക് പോയ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നതിനു മുമ്പ് ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ എത്തുകയും ഒന്നരമണിക്കൂർ ചർച്ച നടത്തുകയും ചെയ്തെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

സിപിഎമ്മുകാരനുമായ പരാതിക്കാരനും ഡിസിസി സെക്രട്ടറിയും ചർച്ച നടത്തുന്ന വിവരം ഇന്ദിരാഗാന്ധി ആശുപത്രി ജീവനക്കാർ കാണുകയും ഭരണസമിതിയംഗങ്ങളെ സംഭവസമയത്തുതന്നെ അറിയിക്കുകയും ചെയ്തു. ഭരണസമിതിയംഗങ്ങൾ വിവരം ഡിസിസി നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപെടുത്തിയതായും സിപിഎം പ്രവർത്തകനുമായി ചർച്ച നടത്തി കൊണ്ടിരിക്കുന്നതിനിടയിൽ ഉന്നത കോൺഗ്രസ് നേതാക്കൾ ഡിസിസി സെക്രട്ടറിയെ ഫോണിൽ വിളിച്ച് വിശദീകരണം തേടിയിരുന്നതായുംആശുപത്രി ഭരണസമിതിയംഗം പറഞ്ഞു.


അതേസമയം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്കെതിരെ ആശുപത്രിയിലെ നാലു ഡയറക്ടർമാർ നൽകിയ പരാതിയിൽ തലശേരി സർക്കിൾ പരിധിയിലെ അസിസ്റ്റന്‍റ് രജിസ്ട്രാർ അന്വേഷണം നടത്തും. സി.ടി. സജിത്തിന്‍റെ നേതൃത്വത്തിലുള്ള നാലു ഡയറക്ടർമാർ നൽകിയ പരാതി ലഭിച്ചതായും പരാതി കൈമാറിയതായും ജോയിന്‍റ് രജിസ്ട്രാർ രാമകൃഷ്ണൻ പറഞ്ഞു. സജിത്തിനു പുറമെ ധർമടം ബ്ലോക്ക് കോൺസ് സെക്രട്ടറി സി.കെ.ദിലീപ് കുമാർ, മഹിളാ കോൺഗ്രസ് നേതാവ് വസന്തകുമാരി, മീറ സുരേന്ദ്രൻ എന്നിവരാണ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചും പ്രസിഡന്‍റിനും ജനറൽ മാനേജർക്കുമെതിരേ നടപടി ആവശ്യപ്പെട്ടും രജിസ്ട്രാർക്ക് പരാതി നൽകിയത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ആശുപത്രിക്കെതിരെ പരാതി നൽകിയ നാലു നേതാക്കളേയും ബഹിഷ്കരിക്കാൻ കോൺഗ്രസിന്‍റെയും പോഷക സംഘടനകളുടേയും കമ്മിറ്റികൾ ആഹ്വാനം ചെയ്തു. ധർമടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി ഉൾപ്പെടെ വിവിധ കമ്മിറ്റികളാണ് സജിത്ത് ഉൾപ്പെടെയുള്ള നേതാക്കളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുള്ളത്.