കസ്തൂരിരംഗൻ റിപ്പോർട്ട്: രണ്ട് മാപ്പുകൾ പ്രസിദ്ധീകരിച്ച് കേരള സർക്കാർ
Tuesday, August 27, 2024 1:39 AM IST
കേളകം: കസ്തൂരിരംഗൻ റിപ്പോർട്ടിലെ പുതിയ കരട് വിജ്ഞാപനത്തിൽ സർക്കാർ രണ്ടു മാപ്പുകൾ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് സർവത്ര ആശയക്കുഴപ്പം. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്‍റെ വെബ്സൈറ്റിലാണ് മാപ്പുകൾ പ്രസിദ്ധപ്പെടുത്തിയത്. പരിസ്ഥിതിലോല മേഖല അതിർത്തി, വില്ലേജ് അതിർത്തി എന്നിങ്ങനെ കാണിച്ചാണ് മാപ്പുകൾ പ്രസിദ്ധീകരിച്ചത്. ഇതിൽ വില്ലേജ് അതിർത്തി പ്രകാരമുള്ളവയിൽ കണ്ണൂർ ജില്ലയിലെ ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകൾ പൂർണമായും ഉൾപ്പെട്ടിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ഇഎസ്എ എന്നത് ആറളം വില്ലേജിലെ എടൂരിൽനിന്ന് തുടങ്ങി എടൂർ ടൗൺ പൂർണമായും കരിക്കോട്ടക്കരി, എടപ്പുഴ, വാളത്തോട് എന്നീ ടൗണുകളുടെ അതിർത്തികളിലൂടെ സഞ്ചരിച്ച് ആറളം, കീഴ്പള്ളി, വീർപ്പാട് വെളിമാനം എന്നീ ടൗണുകൾ, ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല എന്നിവ‍ മാപ്പിനുള്ളിലാണ്. മറുവശത്ത് ബാവലിപ്പുഴ അതിർത്തിയായി ആറളം വന്യജീവി സങ്കേതത്തിലേക്ക് കടക്കും.

തുടർന്ന് ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ വഴി ലൈൻ പോകുന്നു. കൊട്ടിയൂർ വില്ലേജ് പൂർണമായും ചുങ്കക്കുന്ന്, നീണ്ടുനോക്കി, കൊട്ടിയൂർ, അമ്പായത്തോട് എന്നീ ടൗണുകൾ, കൊട്ടിയൂരമ്പലം, കണ്ണൂർ വിമാനത്താവളം- വയനാട് അന്തർസംസ്ഥാന പാതയുടെ ഭാഗങ്ങളും മാപ്പിനുള്ളിലാണ്. മറുഭാഗം വയനാട്ടിലെ ബോയ്സ് ടൗൺ വരെയും ഒരു ഭാഗം പേരിയ വഴി താഴോട്ട് വീണ്ടും കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. നെടുംപൊയിൽ, കോളയാട്, എടയാർ ടൗണുകൾ ഉൾപ്പെടുത്തി തലശേരി- ബാവലി റോഡിന് സമാന്തരമായി ലൈൻ നീങ്ങുകയാണ്.പിന്നീട് കണ്ണവം വഴി ചെറുവാഞ്ചേരി വില്ലേജിലേക്ക് കടക്കും.ഇതോടെ ചെറുവാഞ്ചേരി വില്ലേജ് പൂർണമായും ഇഎസ്എ യിൽ ഉൾപ്പെടുന്നതായാണ് മാപ്പ് കാണിക്കുന്നത്.


അതേസമയം എന്തിനാണ് രണ്ട് മാപ്പുകൾ ഇക്കോ സെൻസിറ്റീവ് ഏരിയയുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് എന്നതിന് സർക്കാരിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നുമില്ല.

കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വില്ലേജുകൾ പൂർണമായും പരിസ്ഥിതി ലോല മേഖലയിൽ വരണമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാലാണ് കേന്ദ്രത്തിലേക്ക് അയയ്ക്കുന്നതിനായി വില്ലേജുകളെ പൂർണമായും ഉൾപ്പെടുത്തിയുള്ള മാപ്പ് പ്രസിദ്ധീകരിച്ചതെന്നാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. മലയോര മേഖലയിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിനായി ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി ശിപാർശ പ്രകാരമുള്ള വനാതിർത്തികൾ മാത്രം കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിലും ജനവാസമേഖലകൾ ഉൾപ്പെട്ടിട്ടുണ്ട്.

സർക്കാർ ഒളിച്ചുകളി മതിയാക്കി സുതാര്യമായ രീതിയിൽ പ്രവർത്തിക്കണമെന്ന് കിഫ ആവശ്യപ്പെട്ടു. പരിസ്ഥിതി ലോലമേഖലകൾ കൃത്യമായി തരംതിരിച്ച് അതിർത്തിയിൽ തന്നെ മാർക്ക് ചെയ്ത് ആശങ്ക പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.