ചെണ്ടുമല്ലി കൃഷിയുമായി വെബ് ഡെവലപ്പര്‍
Tuesday, August 27, 2024 1:39 AM IST
കാലിച്ചാനടുക്കം: കാഴ്ചക്കാരുടെ കണ്ണും മനസും കുളിര്‍പ്പിക്കുന്ന ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള മനോഹരമായ ചെണ്ടുമല്ലിപ്പൂക്കളാല്‍ നിറഞ്ഞ് രാഹുല്‍ രവീന്ദ്രന്‍റെ പൂപ്പാടം. കാലിച്ചാനടുക്കം ആനപ്പെട്ടി സ്വദേശിയായ ഈ 30കാരന്‍ ബിഎസ്‌സി ഇലക്ട്രോണിക്‌സ് പഠനം പൂര്‍ത്തിയാക്കിയശേഷം വെബ് ഡെവലപ്പറായി ജോലിചെയ്യുന്നു.

കോവിഡ് കാലം മുതല്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ജോലിക്കിടയില്‍ ലഭിക്കുന്ന ഒഴിവുസമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന ചിന്തയാണ് കൃഷിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ഇതിനായി മൂന്നുവര്‍ഷം മുമ്പ് വീടിനടുത്ത് ഒന്‍പതരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി, പഴം, പൂക്കള്‍ എന്നിവ കൃഷി ചെയ്യാന്‍ തുടങ്ങി. പയറും പാവലും തണ്ണിമത്തനുമാണ് ആദ്യം കൃഷി ചെയ്തത്. പൊതുവെ രാവിലെ 6.30 മുതല്‍ 9.30 വരെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടും. 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് ഓഫീസ് ജോലി. വൈകുന്നേരം മൂന്നോ നാലോ മണിക്കൂര്‍ വീണ്ടും കൃഷിയില്‍ സജീവമാകും.


ചെണ്ടുമല്ലികൃഷിയില്‍ ആദ്യത്തെ വര്‍ഷം 20,000 രൂപയോളം നഷ്ടം സംഭവിച്ചു. എന്നാല്‍ രണ്ടാംവര്‍ഷം 25,000 രൂപ ലാഭം കിട്ടി. ആദ്യത്തെ രണ്ടുതവണയും 1000 ചെടികളാണ് നട്ടത്. ഇത്തവണ 3000 ചെടികളാണ് നട്ടത്. തൈ ഒന്നിന് എട്ടുരൂപ നിരക്കില്‍ തൃശൂരില്‍ നിന്നാണ് എത്തിച്ചത്. മണ്ണൊലിപ്പ് തടയാന്‍ പ്രത്യേകരീതി അവലംബിച്ചതിനാല്‍ കനത്ത മഴയിലും ചെണ്ടുമല്ലികൃഷിക്ക് ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ ഓണക്കാലത്ത് 170 കിലോ പൂവാണ് വിറ്റത്. ഇത്തവണ 600 കിലോയെങ്കിലും വില്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കിലോയ്ക്ക് 80 രൂപയാണ് ഹോള്‍സെയില്‍ വിലയെങ്കില്‍ 200-250 ആണ് റീട്ടെയില്‍ വില. ചെത്തുതൊഴിലാളി രവീന്ദ്രന്‍റെയും തയ്യല്‍തൊഴിലാളി വത്സലയുടെയും മകനാണ്.