പ്രതാപം തിരിച്ചുപിടിക്കാൻ ആറളം ഫാം; നൂറേക്കറിൽ ഹരിത വിപ്ലവം
Tuesday, August 27, 2024 1:39 AM IST
ബിജു പാരിക്കാപ്പള്ളി

ഇരിട്ടി: ഒരു കാലത്ത് കാർഷിക വിളകളുടെ പറുദീസയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക ഫാമായിരുന്ന ആറളം ഫാം. എന്നാൽ, വന്യജീവികളുടെ വിളയാട്ടത്തിൽ വരുമാന മാർഗങ്ങളായ കശുവണ്ടി, തെങ്ങ്, കവുങ്ങ്, റബർ തുടങ്ങി ഒന്നൊന്നായി നശിച്ചു തുടങ്ങി. സർക്കാരിന്‍റെ ലാഭക്കണക്കിൽ നിന്ന് ആറളം ഫാമിനെ വെട്ടിനീക്കി. ഫാമിന്‍റെ 7000 ഏക്കർ കൃഷിഭൂമിയിൽ 3500 ഏക്കർ ആദിവാസി സെറ്റിൽമെന്‍റിനായി മാറ്റിയതോടെ ഫാമിന്‍റെ പ്രൗഢി 3500 ലേക്ക് ഒതുങ്ങി. എന്നാൽ, നഷ്‌ടങ്ങളുടെ കണക്ക് മാറ്റിവച്ച് ലാഭത്തിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ആറളം ഫാം അധികൃതരും തൊഴിലാളികളും.

കുടിശിക ഇനത്തിൽ അഞ്ചുമാസത്തെ ശമ്പളം ലഭിക്കാനുണ്ടെങ്കിലും ഇപ്പോൾ കൃത്യമായി ശമ്പളം ലഭിക്കുന്നതിന്‍റെ ആശ്വാസത്തിലാണ് തൊഴിലാളികൾ. ഓണം അടുക്കുമ്പോഴേക്കും ബോണസ് ലഭിക്കുമോ എന്ന ആശങ്ക ഉണ്ടെങ്കിലും തങ്ങളുടെ വിവിധങ്ങളായ വിളകൾ പാകമാകുന്നതിന്‍റെ ആത്മവിശ്വാസമാണ് തൊഴിലാളികളുടെയും ഫാം ജീവനക്കാരുടെയും മുഖങ്ങളിൽ തെളിയുന്നത്. ആറളം ഫാമിലെ അണുങ്ങോട് നൂറേക്കറിലാണ് തുടക്കമെന്ന നിലയിൽ പുതിയ ഹരിത വിപ്ലവം ഒരുങ്ങിയിരിക്കുന്നത്.

കാർഷിക കലവറയായി
നൂറേക്കർ

ആറളം ഫാമിന്‍റെ വരുമാനത്തിലെ ഏറ്റവും പ്രധാനമായിരുന്ന തെങ്ങുകളുടെ കേന്ദ്രമായിരുന്നു ബ്ലോക്ക് എട്ടിലെ അണുങ്ങോട്. കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ തെങ്ങും മറ്റു കൃഷികളും നശിച്ച് പ്രദേശം തരിശുഭൂമിയായി മാറുകയായിരുന്നു. നൂറേക്കറിലെ കാടുകൾ വെട്ടിത്തെളിച്ച് കൃഷിക്ക് യോഗ്യമാക്കുക‍യെന്നതായിരുന്നു ആദ്യ വെല്ലുവിളി. സോളാർ ഫെൻസിംഗ് പൂർത്തിയാക്കി. ജലസേചന സൗകര്യം ഒരുക്കി. ഇവിടം ഇപ്പോൾ ഫാമിന്‍റെ മാതൃകാ കൃഷിത്തോട്ടമാക്കി മാറ്റിക്കഴിഞ്ഞു.


സ്ഥിരം വരുമാനങ്ങളായ തെങ്ങും കവുങ്ങും കുരുമുളകും കശുമാവുമാണ് പ്രധാന കൃഷി. ഇടവിളകളായി ചേമ്പ്, ചേന, കപ്പ, കുരുമുളക്, ചോളം, മഞ്ഞൾ, ഇഞ്ചി, കൂവ, വാഴ, നെല്ല് , കൂർക്ക, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, ഇഞ്ചിപ്പുളി, കസ്തൂരി മഞ്ഞൾ, കുറ്റിപയർ, കൊക്കോ, മുത്താറി തുട‌ങ്ങിയവയുമുണ്ട്. സ്വദേശിയും വിദേശിയും അടക്കം 52 ഓളം ഫലവൃക്ഷങ്ങളുടെ ശേഖരവും മാതൃ നഴ്സറിയിൽ വച്ചുപിടിപ്പിച്ചുകഴിഞ്ഞു.

ഫാം ടൂറിസത്തിനും സാധ്യത

അണുങ്ങോട് മേഖലയിൽ ഓണം വിപണി ലക്ഷ്യമാക്കി കൃഷി ഇറക്കിയിരിക്കുന്ന ചെണ്ടുമല്ലി തോട്ടം മാസാവസാനത്തോടെ പൂവിട്ടുതുടങ്ങും. രണ്ട് ഹെക്ടർ സ്ഥലത്തുള്ള ചെണ്ടുമല്ലി കൃഷി ഫാം ടൂറിസത്തിന്‍റെ സാധ്യതകൂടി നല്കുന്നുണ്ട്. സമീപത്ത് വിളവെടുപ്പിന് പാകമായി വളരുന്ന ചോളം, ചേന, ചേമ്പ്, കരനെല്ല് തുടങ്ങിയ കാഴ്ചകളും സന്ദർശകരുടെ മനംകവരുമെന്നതിൽ സംശയമില്ല. സഞ്ചാരികൾക്കായി കൃഷികൾക്ക് നടുവിലൂടെ ഓഫ് റോഡ് യാത്രകൂടി ഒരുക്കുമ്പോൾ അണുങ്ങോട് സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മാറും.

2000 തെങ്ങ്, 4000 കവുങ്ങ്, 3000 വാഴ, 1500 കൊക്കോ, 1500 കശുമാവ് തൈകൾ അണുങ്ങോട്ടുള്ള നൂറേക്കറിൽ കൃഷി ചെയ്തിട്ടുണ്ട്. രണ്ട് ഹെക്ട‌റിൽ വളർന്നുനില്ക്കുന്ന കരനെൽകൃഷി മറ്റൊരു മനോഹര കാഴ്ചയാണ്. പച്ചപ്പ് പടർത്തി തലയെടുപ്പോടെ വളർന്നു നില്ക്കുന്ന ചേനയും കപ്പയും ചേമ്പും മഞ്ഞളും ഫാമിന്‍റെ നല്ലകാലം തിരിച്ചെത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതർ. ഫാം എംഡി സബ് കളക്‌ടർ സന്ദിപ് കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിധീഷ് കുമാർ, സൂപ്രണ്ട് ജോസഫ് ജോർജ്, കൃഷി ഓഫീസർ കെ. സജീഷ് തുടങ്ങിയവരുടെയും തൊഴിലാളികളുടെയും കൂട്ടായ പ്രവർത്തനമാണ് ഫാമിനെ പ്രതീക്ഷയുടെ പാതയിലെത്തിച്ചിരിക്കുന്നത്.